വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 1,77,033 പേരാണ് ഇതുവരെ എത്തിയത്. ഇതില്‍ 30,363 പേര്‍ വിദേശത്തു നിന്ന് എത്തിയവരാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1,46,670 പേര്‍ വന്നു. ഇവരില്‍ 93,783 പേര്‍ തീവ്രരോഗവ്യാപനമുള്ള മേഖലകളില്‍ നിന്ന് എത്തിയവരാണ് - 63 ശതമാനം. റോഡ് വഴി വന്നവര്‍ - 79 ശതമാനം, റെയില്‍ - 10.81 ശതമാനം, വിമാനം - 9.49 ശതമാനം മറ്റു സംസ്ഥാനങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കൂടുതല്‍ പേര്‍- 37 ശതമാനം. കര്‍ണാടക- 26.9 ശതമാനം. മഹാരാഷ്ട്ര - 14 ശതമാനം. വിദേശത്തുള്ളവരില്‍ യുഎഇയില്‍ നിന്നാണ് കൂടുതല്‍പേര്‍ തിരിച്ചെത്തിയത്. 47.8 ശതമാനം. ഒമാന്‍ - 11.6 ശതമാനം, കുവൈറ്റ് - 7.6 ശതമാനം. പുറത്തു നിന്നു വന്നവരില്‍ 680 പേര്‍ക്കാണ് ഇതു വരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 343 പേര്‍ വിദേശങ്ങളില്‍നിന്നും 337 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ ഏറ്റവും കൂടുതല്‍ രോഗബാധയുണ്ടായത് മഹാരാഷ്ട്രയില്‍ നിന്നുള്ളവര്‍ക്കാണ്- 196.
advertisement
You may also like:വിദേശത്തേക്ക് പോയ പയ്യോളി സ്വദേശിക്ക് കോവിഡ് 19; അതീവ ജാഗ്രത [NEWS]പൈനാപ്പിളല്ല; ഗർഭിണിയായ ആനയുടെ ജീവനെടുത്തത് തേങ്ങാപ്പടക്കം [NEWS] ഡാമുകൾ തുറക്കേണ്ടി വരില്ല; പ്രളയം നേരിടാൻ സംസ്ഥാനം പൂർണ്ണ സജ്ജമെന്ന് സർക്കാര്‍ [NEWS]
സമൂഹ വ്യാപനത്തിനരികെ സംസ്ഥാനം; സമൂഹ വ്യാപനം ഉണ്ടോയെന്നറിയാന്‍ ആന്റി ബോഡി ടെസ്റ്റ്
സംസ്ഥാനത്ത് ഇതുവരേയും സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ സമൂഹ വ്യാപന ഭീഷണി ഏറുകയുമാണ്. അതിനാലാണ് ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമാക്കുന്നത്. ഐസിഎംആര്‍ 14,000 കിറ്റുകള്‍ സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ട്. അതില്‍ 10,000 എണ്ണം വിവിധ ജില്ലകള്‍ക്ക് നല്‍കി. 40,000 കിറ്റ് കൂടി മൂന്നു ദിവസത്തിനുള്ളില്‍ കിട്ടും എന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ഒരാഴ്ച 15,000 വരെ ആന്റിബോഡി നടത്താനാണ് തീരുമാനം.
ആന്റിബോഡി ടെസ്റ്റ് പോസിറ്റീവായാല്‍ പിസിആര്‍ ടെസ്റ്റ് നടത്തും. ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുന്നതും ആരാധനാലയങ്ങളും റസ്റ്റോറന്റുകളും മാളുകളും തുറക്കുന്നതുമാണ് വെല്ലുവിളി. വിമാനമാര്‍ഗം ഒരു ലക്ഷത്തിലധികംപേര്‍ ഈ മാസം നാട്ടിലെത്തുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അതുകൊണ്ടുതന്നെ രോഗബാധിതരുടെ എണ്ണവും വര്‍ധിക്കും.