'മുസ്ലീങ്ങൾക്കെതിരെ ഒറ്റവാക്ക് പോലും ആരും പറയാൻ പാടില്ല.. ഇതൊരു മുന്നറിയിപ്പാണ്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ മുസ്ലീം സമുദായത്തെ മുഴുവൻ പഴിചാരാൻ ആരെങ്കിലും ശ്രമിച്ചാൽ അവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാൻ രണ്ടാമതൊന്ന് ചിന്തിക്കില്ല.. അത്തരത്തിൽ പഴിചാരാൻ അവസരവും നല്‍കില്ല..' എന്നായിരുന്നു യെദ്യൂരപ്പയുടെ വാക്കുകള്‍.
You may also like:ചൈനയിൽ വീണ്ടും രോഗഭീതി; ലക്ഷണങ്ങളില്ലാതെ സ്ഥിരീകരിക്കുന്ന കേസുകൾ കൂടുന്നു [PHOTO]മുഖ്യം ജനങ്ങളുടെ ജീവൻ; ലോക്ക് ഡൗൺ നീട്ടണമെന്ന അഭ്യർഥനയുമായി തെലങ്കാന മുഖ്യമന്ത്രി [NEWS]ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു [NEWS]
advertisement
നിസാമുദ്ദീനിലെ തബ് ലീഗി ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കര്‍ണാടക ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം ശക്തമായിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും അടക്കം നേരത്തെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഒരു സമുദായത്തെ മുഴുവൻ വിമർശിക്കുന്നതിനെതിരെ ആയിരുന്നു പ്രതികരണം. ഇതിന് പിന്നാലെയാണ് ബിജെപി നേതാവ് കൂടിയായ യെദ്യൂരപ്പയും രംഗത്തെത്തിയിരിക്കുന്നത്.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മൂന്ന് ദിവസങ്ങൾക്ക് മുമ്പ് യെദ്യൂരപ്പ സംസ്ഥാനത്തെ മുസ്ലീം നേതാക്കളും എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വീടുകളിൽ തന്നെ നിസ്കാരം നടത്തണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. കൂടാതെ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ പുറത്തു വിടാനും ആവശ്യപ്പെട്ടിരുന്നു.. ചർച്ചയിൽ മുസ്ലീം നേതാക്കൾ പൂർണ്ണ സഹകരണം ഉറപ്പു നൽകിയെന്നാണ് മുഖ്യമന്ത്രി തന്നെ പിന്നീട് അറിയിച്ചത്.
