40 വയസുള്ള സ്ത്രീയ്ക്കാണ് അണുബാധ ഉണ്ടായിരിക്കുന്നത്. ഈ സ്ത്രീക്ക് തലയോട്ടിയുമായി ബന്ധപ്പെട്ട് അപൂർവ അവസ്ഥയുണ്ടായിരുന്നുവെന്നും കൂടാതെ അവൾക്ക് ലഭിച്ച പരിശോധന കൃത്യമായ രീതിയിലായിരിക്കില്ലെന്നുമാണ് വിലയിരുത്തുന്നത്.
ടെസ്റ്റിംഗ് പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കാൻ ആരോഗ്യ പരിപാലന വിദഗ്ധർ ശ്രദ്ധിക്കണമെന്ന് അവളുടെ കേസ് തെളിയിച്ചതായി പ്രബന്ധത്തിന്റെ മുതിർന്ന രചയിതാവ് ജെഎഎംഎ ഒട്ടോലറിങ്കോളജി വകുപ്പിന്റെ തലവനായ ജെറെറ്റ് വാൽഷ് എ.എഫ്.പിയോട് പറഞ്ഞു. സ്രവം ശേഖരിക്കുന്നവർക്ക് കൃത്യമായ പരിശീലനം ലഭ്യമാക്കണമെന്നും വളരെ ശ്രദ്ധിച്ചു മാത്രമേ സ്രവം ശേഖരിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.
advertisement
തലയോട്ടിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവരും ചികിത്സ നടത്തിയിട്ടുള്ളവരും വായിലൂടെയുള്ള സ്രവ പരിശോധന നടത്തണമെന്നാണ് അദ്ദേഹം പറയുന്നത്. എലക്റ്റീവ് ഹെർണിയ ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി സ്ത്രീ മൂക്കിലെ സ്രവ പരിശോധനയ്ക്ക് പോയിരുന്നു. തുടർന്ന് മൂക്കിന്റെ ഒരു വശത്ത് നിന്ന് വ്യക്തമായ ദ്രാവകം പുറത്തുവരുന്നത് ശ്രദ്ധയിൽപ്പെട്ടു.
പിന്നീട് തലവേദന, ഛർദ്ദി, കഴുത്തിലെ വേദന, വെളിച്ചത്തോടുള്ള വെറുപ്പ് എന്നീ ബുദ്ധിമുട്ടുകൾ അവര്‍ക്കുണ്ടായി. തുടര്‍ന്ന് വാൽഷിന്റെ പരിചരണത്തിലേക്ക് മാറ്റുകയും ചെയ്തു. തലച്ചോറുമായി ബന്ധപ്പെട്ട ഇൻട്രാക്രീനിയൽ ഹൈപ്പർടെൻഷന് ഇവർ വർഷങ്ങൾക്കുമുമ്പ് ചികിത്സ തേടിയിരുന്നു.
അന്ന് പ്രശ്നം പരിഹരിക്കാൻ ചെയ്ത ചികിത്സയുടെ ഫലമായി തലയോട്ടിയിൽ തകരാർ സംഭവിച്ചിരുന്നു. ഇത് തലച്ചോറിന്റെ പാളി മൂക്കിലേക്ക് നീണ്ടുനിൽക്കുകയും അത് വിണ്ടുകീറാൻ സാധ്യതയുള്ളതുമാക്കി.
ഇതിന് കൃത്യമായി ചികിത്സ നൽകിയിരുന്നില്ലായെങ്കിൽ അവർക്ക് ജീവൻ അപകടപ്പെടുത്തുന്ന മസ്തിഷ്ക അണുബാധ ഉണ്ടാകാമായിരുന്നുവെന്നും അതല്ലെങ്കിൽ, വായു തലയോട്ടിയിൽ പ്രവേശിച്ച് തലച്ചോറിൽ അധിക സമ്മർദ്ദത്തിന് കാരണമാകുമായിരുന്നുവെന്നും വാൽഷ് പറയുന്നു.
ഇത് വളരെ അപൂർവമായി സംഭവിക്കുന്നതാണെങ്കിലും ഉയർന്ന നിലവാരമുള്ള പരിശീലനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഇതെന്ന് വാൽഷ് പറഞ്ഞു.
