ഇത് കഴിവതും സമൂഹ മാധ്യമങ്ങൾ വഴി പ്രക്ഷേപണം ചെയ്യണം. ഓശാന ദിവസം വിശ്വാസികൾക്കായി കുരുത്തോല വിതരണം നടത്തേണ്ടതില്ല. കുരുത്തോലകൾ കിട്ടാനുള്ള സാഹചര്യവും ഇപ്പോഴില്ലെന്നു സർക്കുലർ ചൂണ്ടിക്കാട്ടുന്നു.
പെസഹാ വ്യാഴാഴ്ച കാൽകഴുകൽ ശുശ്രൂഷ വേണ്ടെന്നും സർക്കുലർ പറയുന്നു. അന്നേ ദിവസം നടത്തേണ്ട അപ്പം മുറിക്കൽ ചടങ്ങ് വിശ്വാസികൾ വീടുകളിൽ നടത്തണം. എന്നാൽ അവിടെയും വലിയ കൂടിച്ചേരലുകൾ പാടില്ല.
BEST PERFORMING STORIES:62 കാരൻ ഹൃദയാഘാതം മൂലം മരിച്ചു; മദ്യം ലഭിക്കാത്തതിൽ അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് [NEWS]രോഗ വിമുക്തരായ കോട്ടയത്തെ ദമ്പതികള്‍ ആശുപത്രി വിട്ടു [NEWS]ലോകത്തിലെ ആദ്യ കൊറോണ രോഗി വുഹാനിലെ ചെമ്മീൻ കച്ചവടക്കാരിയോ? ആണെന്നും അല്ലെന്നും വാദം [PHOTO]
advertisement
ദുഖഃവെള്ളിയാഴ്ച കുരിശിന്റെ വഴിയും കുരിശാരാധനയും നഗരപ്രദക്ഷിണവും നടത്തേണ്ടതില്ലെന്നും സർക്കുലർ പറയുന്നു. ഈസ്റ്റർ രാത്രിയിൽ നടത്തേണ്ട ഉയിർപ്പു ചടങ്ങുകൾ ഒഴിവാക്കി പകരം ഈസ്റ്റർ ദിവസം രാവിലെ കുർബാന അർപ്പിച്ചാൽ മതിയെന്നും സർക്കുലർ വ്യക്തമാക്കുന്നു.
സർക്കുലറിലെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കോവിഡ് രോഗവ്യാപനം തടയാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഉത്തരവുകൾ അനുസരിക്കണമെന്നും കർദിനാൾ മാർ ജോർജജ് ആലഞ്ചേരിയുടെ സർക്കുലറിൽ പറയുന്നു.