283 പേരാണ് മഹാരാഷ്ട്രയിൽ ഇതുവരെ കോവിഡ് ബധിച്ച് മരിച്ചത്. ഇന്നലെ റിപ്പോർട്ട് ചെയ്തത് 14 മരണങ്ങളാണ്. 840 പേർ രോഗമുക്തരായി.
മഹാരാഷ്ട്രയിലെ ഭവന നിർമാണ മന്ത്രി ജിതേന്ദ്ര ഔഹാദിനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. നേരത്തേ സുരക്ഷാ ഉദ്യോഗസ്ഥന് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ഇദ്ദേഹവും കുടുംബവും ക്വാറന്റൈനിലായിരുന്നു. ഇന്നലെയാണ് അദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. നേരത്തേ ഏപ്രിൽ 13 ന് നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇദ്ദേഹം അടുത്ത് ഇടപഴകിയ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് പോസിറ്റീവ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് വീണ്ടും പരിശോധന നടത്തിയത്.
advertisement
BEST PERFORMING STORIES:ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ 7.5 കോടി രൂപ കിട്ടിയ മലയാളിയെ തിരഞ്ഞ് അധികൃതർ [NEWS]ഫാവിപിറാവിർ നിർമ്മിക്കാൻ ഇന്ത്യ തയ്യാർ;ചൈനയിലും ജപ്പാനിലും ഉപയോഗിച്ച ആന്റി വൈറൽ: CSIR [NEWS]റമളാൻ; റസ്റ്ററൻറുകളിൽ നിന്നും രാത്രി 10 മണി വരെ പാർസൽ വാങ്ങാം [NEWS]
അതേസമയം, കഴിഞ്ഞ ഏഴ് ദിവസമായി രോഗബാധിതരുടെ എണ്ണം കുറഞ്ഞു വരികയാണെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് തോപെ അറിയിച്ചത്. 14 ഹോട്ട്സ്പോട്ടുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ അഞ്ച് ഹോട്ട്സ്പോട്ടുകൾ മാത്രമാണുള്ളതെന്നും മന്ത്രി പറയുന്നു.
മരണ നിരക്ക് കുറക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ‍് ബാധിച്ച് മരിച്ചവരിൽ 78.9 ശതമാനവും 51 നും 60 നും ഇടയിൽ പ്രായമുള്ള മറ്റ് അസുഖങ്ങളുള്ളവരാണെന്ന് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
