വീട്ടിൽ നിന്നും പോയ സമയത്ത് പെൺകുട്ടിയുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോൺ ലൊക്കേഷൻ ട്രേസ് ചെയ്ത് കുട്ടി ഭാവ്നഗറിലുണ്ടെന്ന് കണ്ടെത്തി. അവിടെയെത്തി അന്വേഷണം ആരംഭിച്ചെങ്കിലും വിവരം ഒന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് കോൾ ഡാറ്റ റെക്കോഡുകൾ പരിശോധിച്ചു. ഒരു നമ്പറിലേക്ക് തുടർച്ചയായി കോളുകള്‍ പോയിരുന്നുവെന്നും ഇത് ഭാവ്നഗറിൽ നിന്നുള്ള ഒരു കൗമാരക്കാരന്‍റെതാണെന്നും ഇതിൽ നിന്നാണ് തെളിഞ്ഞത്.
advertisement
ഈ നമ്പറിൽ പൊലീസ് ബന്ധപ്പെട്ടതോടെ പെണ്‍കുട്ടി ഇയാൾക്കൊപ്പം തന്നെയുണ്ടെന്ന് വ്യക്തമായി. ഫെബ്രുവരി പന്ത്രണ്ടിന് ഇരുവരും സൂറത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.'സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ആണ്‍കുട്ടി സൂറത്തിലെത്തി. പെണ്‍കുട്ടിയുമായി ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു ലക്ഷ്യം. പെൺകുട്ടിയെ വിളിച്ചിറക്കി സ്വന്തം വീട്ടിലെത്തിച്ചെങ്കിലും തിരികെ കൊണ്ടു വിടാൻ ഇയാളുടെ പിതാവ് ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ഭാവ്നഗറിൽ തന്നെ വാടകയ്ക്ക് ഒരു വീടെടുത്ത് ഇരുവരും ഒന്നിച്ച് താമസം ആരംഭിക്കുകയായിരുന്നു. ശാരീരിക ബന്ധം ഉണ്ടായിട്ടുണ്ടെന്ന കാര്യവും ഇരുവരും സമ്മതിച്ചിട്ടുണ്ട്'. കപോദര ഇൻസ്പെക്ടർ എം.കെ.ഗുജ്ജാർ അറിയിച്ചു.
ഇതിന് പിന്നാലെയാണ് ആൺകുട്ടിക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. തട്ടിക്കൊണ്ടു പോകൽ, ബലാത്സംഗം എന്നിവയ്ക്ക് പുറമെ പോക്സോ വകുപ്പ് പ്രകാരവും വിവിധ കുറ്റങ്ങൾ കൗമാരക്കാരനെതിരെ ചുമത്തിയിട്ടുണ്ട്. ഇരുവരെയും ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം പെൺകുട്ടിയെ മാതാവിനൊപ്പം അയച്ചു. ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ആണ്‍കുട്ടിയെ സൂറത്തിലെ റിമാന്‍ഡ് ഹോമിലേക്കും മാറ്റി.
സമാനമായ മറ്റൊരു സംഭവത്തിൽ പതിനാറുകാരിയെ വിവാഹം ചെയ്ത ഭിന്നശേഷിക്കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മധുരൈ അലങ്കൊട്ടാരം സ്വദേശിയായ ജി.പ്രഭാകരൻ എന്നയാളാണ് അറസ്റ്റിലായത്. ബാലവിവാഹ നിരോധന നിയമം, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയായിരുന്നു എഫ്ഐആറും അറസ്റ്റും.