വീട്ടുകാരറിയാതെ 'വിവാഹിതയായ' പതിനാറുകാരി ഗര്‍ഭിണിയായി; ഭിന്നശേഷിക്കാരനായ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

Last Updated:

ബാലവിവാഹ നിരോധന നിയമം, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആറും അറസ്റ്റും.

മധുരൈ: പതിനാറുകാരിയെ വിവാഹം ചെയ്ത ഭിന്നശേഷിക്കാരൻ പോക്സോ കേസിൽ അറസ്റ്റിൽ. മധുരൈ അലങ്കൊട്ടാരം സ്വദേശിയായ ജി.പ്രഭാകരൻ എന്നയാളാണ് അറസ്റ്റിലായിരിക്കുന്നത്. ഡിണ്ടിഗൽ സ്വദേശിനിയായ പ്രായപൂർത്തിയായ പെണ്‍കുട്ടിയെ ഇയാൾ വീട്ടുകാരറിയാതെ വിവാഹം ചെയ്തിരുന്നു. തുടർന്ന് കുട്ടിയുമായി ശാരീരികമായി ബന്ധം പുലർത്തുകയും ചെയ്തു. ബാലവിവാഹ നിരോധന നിയമം, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആറും അറസ്റ്റും.
പൊലീസ് പറയുന്നതനുസരിച്ച് അറസ്റ്റിലായ യുവാവും പെണ്‍കുട്ടിയും തമ്മിൽ വിവാഹം നടത്താൻ വീട്ടുകാർ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇതിനിടെ അപകടത്തിൽപ്പെട്ട് യുവാവിന് ഒരു കാൽ നഷ്ടമായതോടെ പെൺവീട്ടുകാർ വിവാഹവുമായി ബന്ധപ്പെട്ട് തുടർ തീരുമാനങ്ങളെടുക്കാതെ പിന്മാറുകയായിരുന്നു. എന്നാൽ കുറച്ചു മാസങ്ങൾക്ക് മുമ്പ് പ്രഭാകർ പെൺകുട്ടിയെയും കൂട്ടി ഒരു ക്ഷേത്രത്തിലെത്തി വിവാഹം ചെയ്യുകയായിരുന്നു. കുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ പെൺകുട്ടിയെ വീട്ടുകാർ ഉപേക്ഷിക്കുകയും ചെയ്തു.
advertisement
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ശോലവന്ദാൻ പൊലീസ് യുവാവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. വീട്ടുകാർ സ്വീകരിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് പെൺകുട്ടിയെ ശിശുക്ഷേമ വകുപ്പിന് കൈമാറി നിലവിൽ അഭയ കേന്ദ്രത്തിൽ ആക്കിയിരിക്കുകയാണ്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
വീട്ടുകാരറിയാതെ 'വിവാഹിതയായ' പതിനാറുകാരി ഗര്‍ഭിണിയായി; ഭിന്നശേഷിക്കാരനായ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ
Next Article
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement