Also Read- കൂട്ടബലാത്സംഗക്കേസിൽ ആരോപണവിധേയനായ സിഐയുടെ ചോദ്യം ചെയ്യൽ തുടരുന്നു; അറസ്റ്റിന് തെളിവായില്ലെന്ന്
തുടർന്ന് വ്യാപാരിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തെങ്കിലും പെൺകുട്ടി നൽകിയത് കള്ളക്കേസാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. സംഭവത്തിൽ പങ്കാളിയായ പെൺകുട്ടിക്ക് എതിരെ നേരത്തേ കേസെടുത്തെങ്കിലും പ്രായപൂർത്തി ആകാത്തതിനാൽ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
advertisement
പ്രായപൂർത്തി ആയതോടെ പെൺകുട്ടിയോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി അറസ്റ്റ് വരിക്കണമെന്ന് ഹൈക്കോടതി തന്നെ നിർദേശം നൽകിയതിനെ തുടർന്നാണ് തിരുവനന്തപുരം സ്വദേശിനിയായ പത്തൊൻപതുകാരിയെ ചങ്ങരംകുളം സി ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കിയത്.
2019ൽ നടന്ന സംഭവത്തിൽ ഇതിനോടകം പ്രധാന പ്രതികളടക്കം 16 പേരെ അന്വേഷണ സംഘം പിടികൂടി. ചാലിശ്ശേരി സ്വദേശിയായ അടയ്ക്ക വ്യാപാരിയെയാണ് സിനിമയിൽ അഭിനയിപ്പിക്കാമെന്നു വിശ്വസിപ്പിച്ച് എടപ്പാളിലെ ലോഡ്ജിൽ എത്തിച്ച് മയക്കുമരുന്നു നൽകി തട്ടിക്കൊണ്ടുപോയി മർദിച്ചത്. ആഡംബര കാറും സ്വർണവും പണവും തട്ടിയെടുത്ത ശേഷം സംഘം കടന്നുകളയുകയായിരുന്നു.
