advertisement

കോളജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ; ഉത്തേജക ഗുളിക കഴിച്ചെന്ന് പ്രതി

Last Updated:

വീടിനുള്ളിൽ സ്വകാര്യഭാഗങ്ങളിൽ നിന്ന് രക്തം വാർന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു

ലഖ്നൗ: കോളജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ. ബലാത്സംഗത്തിന് ഇരയായ യുവതി പിന്നീട് രക്തസ്രാവത്തെ തുട‍ര്‍ന്ന് മരിക്കുകയായിരുന്നു. പ്രതി രാം ഗൗതം കുറ്റം സമ്മതിച്ചായി പൊലീസ് പറ‍ഞ്ഞു. ഉത്ത‍ര്‍പ്രദേശിലെ ഉന്നാവോയിലാണ് നാടിനെ ഞെട്ടിച്ച സംഭവം.
പ്രതി വീട്ടിലെത്തിയപ്പോൾ യുവതി തനിച്ചായിരുന്നു എന്നും തുട‍ര്‍ന്ന് ബലാൽക്കാരമായി പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ബലാത്സംഗം ചെയ്യുന്നതിന് മുമ്പ് ഊ‍ര്‍ജത്തിനായി ഉത്തേജക മരുന്ന് കഴിച്ചതായും പ്രതി പൊലീസിനോട് വെളിപ്പെടുത്തി.
വീടിനുള്ളിൽ സ്വകാര്യഭാഗങ്ങളിൽ നിന്ന് രക്തം വാർന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയതിനെത്തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയും, യുവതിയെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
advertisement
എന്നാൽ ആശുപത്രിയിൽ വച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ബലാത്സംഗം സ്ഥിരീകരിച്ചു. അമിത രക്തസ്രാവം മൂലമാണ് മരണമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പെൺകുട്ടി എതിർത്ത ശേഷവും ഗൗതം പീഡനം തുടർന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് രക്തസ്രാവം തുടങ്ങിയതോടെ ഭയന്ന പ്രതി, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി.
advertisement
യുവതിയും പ്രതിയും തമ്മിലുള്ള ചാറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതി വീട്ടിലേക്ക് വരുമെന്ന് അറിയിക്കുകയും എന്നാൽ യുവതി ഇത് നിഷേധിച്ചതും ചാറ്റിൽ വ്യക്തമാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോളജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ 25കാരൻ അറസ്റ്റിൽ; ഉത്തേജക ഗുളിക കഴിച്ചെന്ന് പ്രതി
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement