അതേസമയം ലഹരി പാർട്ടി കേസിൽ ഉന്നതർക്ക് പങ്കുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും കോൺഗ്രസ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. ജില്ലയിലെ ഇടതുനേതാക്കളുടെ നിർദേശപ്രകാരം കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായി ഡി.സി.സി അധ്യക്ഷൻ ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു. നക്ഷത്ര ആമകളെ കൈവശം വെച്ച കേസിലും മ്ലാവിറച്ചി റിസോർട്ടിൽ വിളമ്പിയ കേസിലും ഇയാൾ ആരോപണ വിധേയനാണെന്നും ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു.
advertisement
ബർത്ത് ഡേ പാർട്ടിക്കായി ഓൺലൈൻ വഴിയാണ് റിസോർട്ട് ബുക്ക് ചെയ്യ്തതെന്നാ ഷാജി കുറ്റിക്കാട് പറയുന്നത്. പരിധിയിൽ കവിഞ്ഞ് ആളുകൾ എത്തിയത് ചോദ്യം ചെയ്തിരുന്നു. ലഹരി പാർട്ടിയെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നും റിസോർട്ട് ഉടമ പറഞ്ഞു.
നിശാപാർട്ടിക്ക് ലഹരി മരുന്നുകൾ എത്തിച്ചത് മഹാരാഷ്ട്ര, ബാംഗ്ലൂർ എന്നിവടങ്ങളിൽ നിന്നുമാണെന്നും പ്രതികൾക്കെതിരെ എൻ ഡി പി എസ് ആക്ട് പ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ രാത്രിയിലാണ് വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിൽ നർകോട്ടിക്ക് സെല്ലിന്റെ നേതൃത്വത്തിൽ ലഹരി മരുന്ന് വേട്ട നടന്നത്. നിശാപാർട്ടിക്ക് എത്തിച്ച എൽ എസ് ഡി, സ്റ്റാമ്പ്, ഹെറോയിൻ കഞ്ചാവ് ഉൾപ്പടെയുള്ള ലഹരി വസ്തുക്കളാണ് ഇവിടെ നിന്നും പൊലീസ് പിടിച്ചെടുത്തത്.
അറുപത് പേരാണ് നിശാപാർട്ടിക്ക് എത്തിയത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഒൻപത് പേരെ അറസ്റ് ചെയ്തത്. 25 സ്ത്രീകളും ഉൾപ്പെട്ട സംഘമാണ് നിശാപാർട്ടിക്ക് എത്തിയത്. സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് നിശാപാർട്ടി സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള, വ്യത്യസ്ത മേഖലകളിലുള്ളവരാണ് പാർട്ടിയിൽ പങ്കെടുക്കുവാൻ എത്തിയതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ എ എസ് പി എസ് സുരേഷ്‌കുമാർ പറഞ്ഞു.