സൈനികർക്കും, നേവിയിലേയും എയർപോർട്ടിലേയും ഉദ്യോഗസ്ഥർക്കും വൻതോതിൽ സാനിറ്റൈസറും മാസ്കും ആവശ്യമുണ്ടെന്നും പൊതുവിപണിയിൽ ആവശ്യത്തിന് ലഭിക്കാത്തതിനാലാണ് മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങുന്നതെന്നും ബോധ്യപ്പെടുത്തും.
TRENDING:സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂടില്ല; ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ സ്റ്റേ ഡിവിഷന്‍ ബെഞ്ച് നീക്കി[NEWS]ഒരു തടവെയല്ല ആയിരം തടവൈ; കോയമ്പത്തൂർ മുതൽ മതുരൈ വരെ; 1018 സ്ഥലങ്ങളുടെ പേര് മാറ്റി തമിഴ്നാട് [PHOTOS]മദ്യവിതരണത്തിൽ കൂടുതൽ ഇളവുകളുമായി ബെവ്കോ; സെൽഫ് സർവീസ് കൗണ്ടറുകള്‍ തുറക്കും [NEWS]
advertisement
വിശ്വാസത്തിനായി സൈനിക വേഷത്തിലുള്ള ചിലരുടെ ഫോട്ടോയും അയക്കും. തുടർന്നാണ് ആയിരകണക്കിന് മാസ്കും സാനിറ്റൈസറും ഓർഡർ ചെയ്യുക. പണം അയക്കാനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിക്കുകയും ഉടമകൾ ഇത് നൽകുകയും ചെയ്യുന്നതോടെ തട്ടിപ്പിന്റെ ആദ്യഘട്ടം പൂർത്തിയായി.
അക്കൗണ്ടിലേക്ക് പണം അയക്കാൻ പറ്റുന്നില്ലെന്നും ക്യു ആർ കോഡ് അയച്ചു തരാം അത് സ്കാൻ ചെയ്യണമെന്നുമാകും അടുത്ത ആവശ്യം. ഇത് സ്കാൻ ചെയ്യാൻ ശ്രമിക്കുന്നതോടെ ബാങ്കിലെ പണം തട്ടിപ്പുകാരുടെ കൈകളിലെത്തും.
ഇടപ്പള്ളിയിലെ മെഡിക്കൽ സ്റ്റോർ ഉടമയിൽ നിന്നും 49,000 രൂപയാണ് തട്ടിയെടുക്കാനാണ് കഴിഞ്ഞ ദിവസം ശ്രമം നടന്നത്. തട്ടിപ്പിന് ഇരയായ പലരും നാണക്കേട് മൂലം ഇക്കാര്യം പുറത്ത് പറയാൻ മടിക്കുകയാണ്. സൈബർ സെല്ലിനും പൊലീസ് സ്റ്റേഷനുകളിലും മെഡിക്കൽ ഷോപ്പ് ഉടമകൾ പരാതി നൽകിയിട്ടുണ്ട്. സൈബർ സെൽ അന്വേഷണം തുടങ്ങി.