രണ്ട് വര്‍ഷത്തോളമായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്നു ശല്യം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടി എതിര്‍ത്തതോടെ ഇയാള്‍ സഹോദരിയെ പീഡിപ്പിച്ചു. ഇതോടെയാണ് ഇയാളെ വകവരുത്താൻ പെൺകുട്ടി പദ്ധതിയിട്ടത്. വീട്ടിലേക്കു വിളിച്ചു വരുത്തി സുഹൃത്തിന്‍റെ കൂടി സഹായത്തോടെ നാടൻ തോക്ക് ഉപയോഗിച്ച് വെടിവെച്ചു കൊല്ലുകയായിരുന്നു.
ഗ്രാമമുഖ്യയുടെ ഭർത്താവായ ആൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ, ഗ്രാമവാസികളുടെ പിന്തുണ ലഭിക്കില്ലെന്ന് മനസിലാക്കിയാണ് രണ്ടു വർഷത്തോളം പെൺകുട്ടി മിണ്ടാതിരുന്നത്. എന്നാൽ അടുത്തിടെ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചതോടെ, ഇയാളെ കൊലപ്പെടുത്താൻ പെൺകുട്ടി തീരുമാനിക്കുകയായിരുന്നു. അതനുസരിച്ച് മധ്യവയസ്ക്കനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. സുഹൃത്ത് സംഘടിപ്പിച്ചു നൽകിയ നാടന്‍തോക്ക് ഉപയോഗിച്ച് പെൺകുട്ടി വെടിവയ്‌ക്കുകയായിരുന്നു.
advertisement
Also Read- കാമുകിയുടെ വിവാഹവാർത്തയറിഞ്ഞ് വീട്ടിലെത്തി; യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദിച്ചു കൊന്നു
പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്ര പൂജാരിയായ അച്ഛൻ അറസ്റ്റിലായി. ഹരിയാനയിലെ അംബാല ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചില സ്ത്രീകളോട് പെൺകുട്ടി കുറ്റകൃത്യത്തെക്കുറിച്ച് പറഞ്ഞത്. അവർ ഗ്രാമമുഖ്യനെ വിവരം അറിയിച്ചതോടെയാണ് പൂജാരിയായ അച്ഛനെ പൊലീസെത്തി അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലർച്ചെ 2.30 ഓടെ അച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന സ്ത്രീകളോട് അറിയിച്ചത്. ഇതേത്തുടർന്ന് സ്ത്രീകൾ ഗ്രാമുഖ്യനെ വിവരം അറിയിക്കുകയായിരുന്നു.
ഞെട്ടിക്കുന്ന സംഭവം അറിഞ്ഞ ഗ്രാമത്തലവൻ ബാരാര പോലീസിനെ സമീപിച്ച് പിതാവിനെതിരെ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ക്ഷേത്ര പൂജാരിക്കെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കുകയും പ്രായപൂർത്തിയാകാത്ത മകളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇതിനിടെ പെൺകുട്ടിയുടെ അച്ഛൻ വിവരം അറിഞ്ഞു ഒളിവിൽ പോയി. എന്നാൽ കഴിഞ്ഞ ദിവസം രാത്രി തന്നെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.
അറസ്റ്റിലായയാൾ ഉത്തർപ്രദേശിലെ മഥുര സ്വദേശിയാണെന്നും അടുത്തുള്ള ഗ്രാമത്തിലെ ക്ഷേത്രത്തിലെ പുരോഹിതനാണെന്നും പോലീസ് പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഇയാളുടെ ഭാര്യ മരിച്ചു, അതിനുശേഷം അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു, പക്ഷേ രണ്ടാമത്തെ ഭാര്യയും വിവാഹിതരായി ഏതാനും വർഷങ്ങൾക്ക് ശേഷം മരിച്ചു. അന്നുമുതൽ, തന്റെ മൂന്ന് പെൺമക്കളും ഒരു മകനുമൊപ്പം ക്ഷേത്രപരിസരത്ത് നിർമ്മിച്ച മുറിയിലാണ് അദ്ദേഹം താമസിക്കുന്നത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മൂത്ത മകളാണ് പീഡനത്തിന് ഇരയായത്. ഇളയ പെൺകുട്ടികളെയും ഇയാൾ ഉപദ്രവിച്ചിരുന്നോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
ബുധനാഴ്ച രാവിലെ അറസ്റ്റിലായ പ്രതിയെ ജില്ലാ കോടതിയിൽ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ബാരാര പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ശൈലേന്ദ്ര കുമാർ പറഞ്ഞു. അതേസമയം, കേസുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.
