കുട്ടിയെ കാണാതായി പുഴയിൽ തിരച്ചില്‍ നടത്തിയ സമയം അവിടെയെത്തിയ ഭർത്താവിനോട്, 'എന്റെ കുഞ്ഞിനെ കൊന്നില്ലേ, ഇനി എന്നേയും കൊല്ലാനാണോ വന്നത്' എന്ന് കുട്ടിയുടെ അമ്മ ചോദിച്ചിരുന്നുവെന്നാണ് വിവരം. അതുകൊണ്ടു തന്നെ കുഞ്ഞിനെ കൊലപ്പെടുത്തിയതും പീഡനവുമായി ബന്ധമുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. ഫോൺ രേഖകൾ അടക്കം വിശദ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് പൊലീസ്.
advertisement
കുട്ടിയുടെ മാതാപിതാക്കള്‍ക്കിടയിൽ വലിയ ഭിന്നത നിന്നിരുന്നു. തമ്മിൽ വഴക്കുണ്ടാവുകയും സ്വന്തം വീട്ടിലേക്ക് അമ്മ പോവുകയും ചെയ്ത സാഹചര്യമുണ്ടായി. ഒരിക്കൽ അമ്മ ഇരു കുട്ടികളെയും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുന്ന സാഹചര്യവുമുണ്ടായി. ഇതിനു പിന്നാലെയാണ് അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമാണെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നത്. പിന്നീട് അമ്മ വീട്ടിലേക്ക് തിരികെ വന്നെങ്കിലും കാര്യങ്ങളിൽ മാറ്റമുണ്ടായില്ല.
തിങ്കളാഴ്ച വൈകിട്ടാണ് ഭര്‍തൃവീടിന്റെ സമീപത്തുള്ള അങ്കണവാടിയിൽനിന്ന് കുട്ടിയുമായി അമ്മ സ്വന്തം നാടായ ആലുവ കുറുമശേരിയിലേക്ക് തിരിച്ചതും വഴിക്കു വച്ച് കുട്ടിയെ മൂഴിക്കുളം പാലത്തിൽ നിന്ന് താഴേക്കിട്ട് കൊലപ്പെടുത്തിയതും. വൈകിട്ട് 7 മണിയോടെ തനിച്ച് വീട്ടിൽ വന്നു കയറിയപ്പോൾ ആദ് കുട്ടിയെ ബസിനുള്ളിൽ വച്ച് നഷ്ടമായെന്നാണ് പറഞ്ഞത്. പിന്നീടാണ് മൂഴിക്കുളം പാലത്തിൽ നിന്ന് കുട്ടിയെ താഴേക്കിട്ടു എന്നു വെളിപ്പെടുത്തിയത്. രാത്രി ആരംഭിച്ച തിരച്ചിലിനൊടുവിൽ പുലർച്ചെ 2.20ഓടെയാണ് കുട്ടിയുടെ മൃതദേഹം ചാലക്കുടി പുഴയിൽ നിന്ന് കണ്ടെടുക്കുന്നത്. അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസായി അറിയപ്പെട്ട ഈ സംഭവത്തിന് ആരും ചിന്തിക്കാത്ത പുതിയൊരു മാനം കൈവരുന്നത് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ്. കുട്ടി പീഡനത്തിന് ഇരയായെന്ന വിവരം പുറത്തുവന്നതോടെയാണ് അന്വേഷണം പ്രതിയിലേക്കെത്തിയത്.