ഇരയാക്കപ്പെട്ട സ്ത്രീ ഉൾപ്പെടെ അഞ്ച് വനിതകളും ഒരു സന്യാസിയുമായിരുന്നു ഈ സമയം ആശ്രമത്തിലുണ്ടായിരുന്നത്. ബാക്കിയുള്ളവരെ തോക്കിൻ മുനയിൽ ഭീഷണിപ്പെടുത്തി മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു അക്രമം. വിവാദ സംഭവത്തിൽ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ഇടപെടലിനെ തുടർന്ന് കേസിലെ മുഖ്യപ്രതികളായ ദീപക് റാണ (18) ആശിഷ് റാണ (18) എന്നിവരെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ രണ്ടു പേരും ചേർന്നാണ് സ്ത്രീയെ ക്രൂരമായി പീഡിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
advertisement
കഴിഞ്ഞ ദിവസമാണ് പന്ത്രണ്ട് വയസുകാരന്‍ പിടിയിലാകുന്നത്. ആശ്രമത്തിന്‍റെ പരിസര പ്രദേശത്ത് തന്നെ താമസിക്കുന്നവരാണ് പ്രതികളെന്നാണ് പൊലീസ് സൂപ്രണ്ടന്‍റ് വൈ.എസ്.രമേശ് അറിയിച്ചത്. ഒളിവിൽ പോയ മറ്റൊരു പ്രതിക്കായി തിരച്ചില്‍ തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യം അറസ്റ്റിലായ പ്രതികൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചിരുന്നു. ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ച് യാതൊരു വീഴ്ചയും ഉണ്ടാകാത്ത തരത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
You may also like:Covid 19 | സംസ്ഥാനത്ത് കോവിഡ് രോഗികൾ ഒരു ലക്ഷം കടന്നു; 400 കടന്ന് മരണസംഖ്യ [NEWS]Ikhlaq Salmani| കൈവെട്ടിയത് മുസ്ലീം ആയതിനാൽ; പീഡന പരാതി കെട്ടിച്ചമച്ചതെന്ന് കുടുംബം [NEWS] മദാമ്മയുടെ ഹൈടെക് തട്ടിപ്പ് ഐഡിയപരമായി പൊളിച്ചടുക്കി മലയാളി ; കുറിപ്പ് വൈറൽ [NEWS]
സ്ഥലത്തു നിന്നു ശേഖരിച്ച ഡിഎൻഎ സാമ്പിളുകൾ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പ്രതികള്‍ക്ക് രക്ഷപ്പെടാൻ ഒരവസരം പോലും നൽകില്ലെന്നും ശിക്ഷ ഉറപ്പാക്കുന്ന എല്ലാ തെളിവുകളും ഹാജരാക്കുമെന്നുമാണ് ഉന്നത പൊലീസ് മേധാവി ഉറപ്പു നൽകുന്നത്.
ആചാരപരമായ ഒരു ചടങ്ങിനായി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സന്യാസിനി ആശ്രമത്തിലെത്തിയത്. എന്നാൽ ലോക്ക് ഡൗണിനെ തുടർന്ന് മടങ്ങിപ്പോകാനാകാതെ ഇവിടെത്തന്നെ കുടുങ്ങിപ്പോവുകയായിരുന്നു.
