TRENDING:

കൊല്ലത്ത് പണയസ്വര്‍ണം തിരിച്ചെടുക്കുന്ന തര്‍ക്കത്തിൽ യുവാവ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു

Last Updated:

യുവതിയുടെ നെഞ്ചിലുള്‍പ്പെടെ ആഴത്തിലുള്ള മുറിവുകളുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകനെയും ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റിൽ. ആയിരനല്ലൂര്‍ കല്യാണിമുക്കിന് സമീപം നന്ദനത്തില്‍ നന്ദകുമാറാണ് ഏരൂര്‍ പോലീസിന്റെ പിടിയിലായത്. ഏരൂര്‍ ആയിരനല്ലൂരിലാണ് സംഭവം. കുടുംബവഴക്കിനെത്തുടര്‍ന്നായിരുന്നു ആക്രമണം.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ നന്ദകുമാറിന്റെ വീട്ടിലായിരുന്നു സംഭവം. ഭാര്യ സിമിയുടെയും മകന്റെയും പണയം വെച്ച സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ചെടുക്കുന്നതിനെച്ചൊല്ലി ദമ്പതികള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ നന്ദകുമാര്‍ മാരകായുധങ്ങളുമായി സിമിയെ ആക്രമിക്കാന്‍ മുതിര്‍ന്നു. ഓടിരക്ഷപ്പെട്ട സിമി വിവരം മാതാവിനെ അറിയിച്ചെങ്കിലും പിന്നാലെയെത്തിയ നന്ദകുമാര്‍ കത്തികൊണ്ട് കുത്തുകയായിരുന്നു.

യുവതിയുടെ നെഞ്ചിലുള്‍പ്പെടെ ആഴത്തിലുള്ള മുറിവുകളുണ്ട്. അമ്മയെ രക്ഷിക്കാന്‍ ഓടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത മകനും ആക്രമണത്തില്‍ പരിക്കേറ്റു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് രക്തത്തില്‍ കുളിച്ചുകിടന്ന ഇരുവരേയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഭവത്തിന് പിന്നാലെ സ്ഥലത്തുനിന്ന് മാറിയ പ്രതിയെ ഏരൂര്‍ പോലീസ് വേഗത്തില്‍ കസ്റ്റഡിയിലെടുത്തു. വധശ്രമം, മാരകായുധം ഉപയോഗിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പരിക്കേറ്റ സിമിയും മകനും നിലവില്‍ ചികിത്സയിലാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലത്ത് പണയസ്വര്‍ണം തിരിച്ചെടുക്കുന്ന തര്‍ക്കത്തിൽ യുവാവ് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു
Open in App
Home
Video
Impact Shorts
Web Stories