advertisement

ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിൽവച്ച് 60-കാരി മരിച്ചു, മൃതദേഹത്തിനൊപ്പം സഹയാത്രികർ ഇരുന്നത് 13 മണിക്കൂർ

Last Updated:

13 മണിക്കൂറോളമാണ് സഹയാത്രക്കാർ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത്

News18
News18
ന്യൂഡൽ​ഹി: ​ഹോങ്കാങ്ങിൽ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിൽ വച്ച് വയോധിക മരണപ്പെട്ടു. എയർബേസ് A350-1000 വിമാനത്തിൽ വച്ചാണ് 60-കാരി മരിച്ചത്. ഹീത്രോ വിമാനത്താവളത്തിലേക്കുള്ള യാത്രാമദ്ധ്യേയാണ് സംഭവം. 13 മണിക്കൂറോളമാണ് സഹയാത്രികർ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത്.
വിമാനം ഹോങ്കോങ്ങിൽ നിന്ന് പുറപ്പെട്ട് ഏകദേശം ഒരു മണിക്കൂറിന് ശേഷം സ്ത്രീ മരിച്ചതായാണ് റിപ്പോർട്ട്. യാത്രക്കാരുടെ മരണത്തെ സാധാരണയായി മെഡിക്കൽ എമർജൻസിയായി കണക്കാക്കത്തതിനാൽ, യാത്ര തുടരാൻ പൈലറ്റുമാർ തീരുമാനിച്ചു
മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിൽ മൃതദേ​ഹം ശുചിമുറിയിലേക്ക് മാറ്റുന്ന കാര്യം ചർച്ച ചെയ്തെങ്കിലും പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു. പിന്നീട് വിമാനസീറ്റുകളുടെ ഏറ്റവും പുറകിലായാണ് മൃതദേഹം മാറ്റിയത്.
മണിക്കൂറുകൾക്ക് ശേഷം മൃതദേഹത്തിൽ ദുർ​ഗന്ധം വമിക്കാൻ തുടങ്ങിയിരുന്നു. ഇത് മറ്റ് യാത്രക്കാരെ അസ്വസ്ഥരാക്കിയിരുന്നു. വിമാനത്തിൽ യാത്രക്കാരും ജീവനക്കാരുമുൾപ്പെടെ 331 പേരാണ് ഉണ്ടായിരുന്നത്. വിമാനം ഹീത്രോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തയുടനെ പൊലീസ് വിമാനത്തിൽ കയറുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/World/
ബ്രിട്ടീഷ് എയർവേയ്സ് വിമാനത്തിൽവച്ച് 60-കാരി മരിച്ചു, മൃതദേഹത്തിനൊപ്പം സഹയാത്രികർ ഇരുന്നത് 13 മണിക്കൂർ
Next Article
advertisement
'മാപ്പർഹിക്കാത്ത മഹാപരാധം'; സാദിഖലി തങ്ങളെ സമൂഹ മദ്ധ്യത്തിൽ താറടിച്ചു കാണിക്കുന്നതിനെതിരെ കെടി ജലീൽ
'മാപ്പർഹിക്കാത്ത മഹാപരാധം'; സാദിഖലി തങ്ങളെ സമൂഹ മദ്ധ്യത്തിൽ താറടിച്ചു കാണിക്കുന്നതിനെതിരെ കെടി ജലീൽ
  • സാദിഖലി തങ്ങളെ അപമാനിക്കുന്ന വ്യാജ AI ചിത്രങ്ങൾക്കെതിരെ കെടി ജലീൽ ശക്തമായി പ്രതികരിച്ചു

  • കക്ഷി രാഷ്ട്രീയ ഭേദമന്യേ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും സാദിഖലി തങ്ങൾക്കൊപ്പമാണെന്നും ജലീൽ

  • വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ലീഗ് നിലപാടിന് ജലീൽ സ്വാഗതം പറഞ്ഞു

View All
advertisement