TRENDING:

Murder| 'വിവാഹം കഴിക്കാൻ മതം മാറി; യുവാവുമായുള്ള ബന്ധം വിലക്കിയിട്ടും അനുസരിച്ചില്ല'; തെളിവെടുപ്പിനിടെ കൊലക്കേസ് പ്രതി

Last Updated:

ജാൻ ബീവിയെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹത്തിലാണ് മതം മാറിയത്. വിവാഹം കഴിക്കാമെന്ന് പറയുമ്പോഴെല്ലാം ജാൻ ബീവി ഒഴിഞ്ഞുമാറി. ഇത് പരപുരുഷ ബന്ധമെന്ന സംശയം കൂട്ടി. - പ്രതി പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: യുവാവുമായുള്ള സൗഹൃദം ഒഴിവാക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതാണ് ജാൻ ബീവിയെ (Jaan Beevi)കൊലപ്പെടുത്താൻ കാരണമെന്ന് ഒപ്പം താമസിച്ചിരുന്ന ബഷീർ എന്ന അയ്യപ്പൻ. പാലക്കാട് പെരുവെമ്പ് (peruvemba palakkad)കൊലപാതക കേസിലെ തെളിവെടുപ്പിനിടെയാണ് ബഷീര്‍ ഇക്കാര്യം പറഞ്ഞത്. മുൻപും കൊലപാതകത്തിന് ശ്രമിച്ചെങ്കിലും സാഹചര്യം അനുകൂലമായില്ലെന്നും ജോലിക്കായി സഞ്ചിയിൽ കരുതിയിരുന്ന വെട്ടുകത്തിയാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്നും ബഷീർ പൊലീസിനോട് പറഞ്ഞു.
advertisement

Also Read- Murder| അരുംകൊല വീണ്ടും; പെരുമ്പാവൂരിൽ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നു

ജാൻ ബീവിയെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹത്തിലാണ് മതം മാറിയത്. വിവാഹം കഴിക്കാമെന്ന് പറയുമ്പോഴെല്ലാം ജാൻ ബീവി ഒഴിഞ്ഞുമാറി. ഇത് പരപുരുഷ ബന്ധമെന്ന സംശയം കൂട്ടി. ഫോണിലെ വിവരങ്ങൾ പരിശോധിക്കുമ്പോഴാണ് യുവാവുമായുള്ള ബന്ധം തെളിഞ്ഞത്. പിന്നീട് കൊലപ്പെടുത്തുക മാത്രമായി ലക്ഷ്യം. പത്ത് വർഷം ഒരുമിച്ചുണ്ടായിട്ടും കബളിപ്പിക്കുകയാണെന്ന തിരിച്ചറിവാണ് അരും കൊലയിലേക്കെത്തിച്ചത്.

advertisement

Also Read- Actress Attack Case| ദിലീപിന് കുരുക്കാകുമോ ബാലചന്ദ്രകുമാറിൻ്റെ മൊഴി; മൊഴിയെടുപ്പ് നീണ്ടത് ആറു മണിക്കൂർ; 51 പേജുകൾ

ആക്രമിക്കുമെന്ന് ജാൻ ബീവിക്കും സംശയമുണ്ടായതിനാൽ അവരും കരുതലോടെയാണ് നീങ്ങിയത്. വെള്ളിയാഴ്ച രാത്രിയിൽ ചോറക്കോട് കനാൽ കരയിൽ ഇരുന്ന് മദ്യപിച്ചു. പിന്നാലെ തർക്കമായി. അടിച്ച് വീഴ്ത്തി ജാൻ ബീവിയുടെ കഴുത്ത് മണ്ണിൽ അമർത്തി തുരുതുരെ വെട്ടുകയായിരുന്നു. കൊലപാതകത്തിൽ കുറ്റബോധമില്ലെന്നും ചതിച്ചതിലുള്ള അരിശം മാത്രമാണെന്നും ബഷീർ പറഞ്ഞു.

advertisement

Also Read- Actress Attack Case | പൾസർ സുനി അമ്മയ്ക്ക് എഴുതിയ കത്തിന്റെ ഒറിജിനൽ കണ്ടെത്താൻ പരിശോധന നടത്തി പൊലീസ്

കൊല നടന്ന വെള്ളിയാഴ്ച രാത്രി തന്നെ ഇരുചക്ര വാഹനത്തിൽ ഗോവിന്ദാപുരം ചെക്പോസ്റ്റ് വഴി അതിർത്തി കടന്നു. പിന്നാലെ മധുരയിലെത്തി ഒളിച്ചു താമസിച്ചു. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കി പിന്നീട് പിടികൂടട്ടെയെന്ന മാനസികാവസ്ഥയിലേക്ക് മാറിയെന്നും ബഷീര്‍ മൊഴി നല്‍കിയിട്ടുണ്ട്. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വൽ പ്രതിയെ കൊലനടന്ന സ്ഥലത്തെത്തിച്ച് വിശദമായ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also Read- Pocso | ദുബായിൽനിന്ന് വന്ന യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി; പ്രതി പെൺകുട്ടിയുടെ വിവാഹാലോചന മുടക്കാൻ ശ്രമിച്ചെന്നും പരാതി

മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder| 'വിവാഹം കഴിക്കാൻ മതം മാറി; യുവാവുമായുള്ള ബന്ധം വിലക്കിയിട്ടും അനുസരിച്ചില്ല'; തെളിവെടുപ്പിനിടെ കൊലക്കേസ് പ്രതി
Open in App
Home
Video
Impact Shorts
Web Stories