ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് കോട്ടയം താഴത്തങ്ങാടി പാറപ്പാടം ഷാനി മന്‍സില്‍ ഷീബ (60)യെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുഹമ്മദ് സാലി (65) ഗുരുതരനിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മോഷണ ശ്രമത്തിനിടെയാണ് കൊല നടത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.
TRENDING:Death Of Elephant: ആന ചെരിഞ്ഞ സംഭവത്തില്‍ വനം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മനേക ഗാന്ധി [NEWS] HC on Online Class| ഓൺലൈൻ ക്ലാസിന് അധിക ഫീസ്; സ്വകാര്യ സ്കൂളുകൾക്ക് ഹൈക്കോടതിയുടെ വിലക്ക് [NEWS]Shocking |കിടപ്പുമുറിയിലെ അതിഥികളെ കണ്ട് ഞെട്ടി കർഷകന്‍; ഏസിക്കുള്ളിൽ നിന്ന് പുറത്ത് വന്നത് 40 പാമ്പിന്‍ കുഞ്ഞുങ്ങൾ[NEWS]പരിചയമില്ലാത്ത ആരു വന്നാലും വീട്ടമ്മ വാതിൽ തുറക്കാറില്ലായിരുന്നുവെന്ന് ബന്ധുക്കളും അയൽക്കാരും പൊലീസിനോട് പറഞ്ഞിരുന്നു. ഈ വിവരം വച്ചാണ് അന്വേഷണം പരിചയക്കാരെ ചുറ്റിപ്പറ്റിയാക്കിയതെന്ന് പൊലീസ് പറയുന്നു. സിസിറ്റിവി ദൃശ്യങ്ങൾ നൽകിയ സൂചന വച്ചാണ് ബിലാലിലെത്തിയത്. കുടുംബവുമായ ദീർഘനാളായി പരിചയമുണ്ടായിരുന്ന ഇയാൾ കൃത്യം നടന്ന ദിവസം മോഷണത്തിനായി ഇവിടെയെത്തി.
advertisement
വീട്ടമ്മയായ സാലിയോട് വെള്ളം ആവശ്യപ്പെട്ടു. ഇവർ വെള്ളമെടുക്കാനായി പോയപ്പോൾ ഭർത്താവ് സാലിയെ വീട്ടിലെ ടീപ്പോയുടെ കാല് വച്ച് അടിച്ചു വീഴ്ത്തി. ഇതുകണ്ട് വെള്ളവുമായെത്തിയ ഷീബയെയും അടിച്ച് വീഴ്ത്തിയ ശേഷം കവർച്ച നടത്തുകയായിരുന്നു. കിടപ്പുമുറിയിലെ അലമാരയില്‍നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ചതിന് പുറമ, ഷീബ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി. പ്ലംബ്ലിംഗ്, ഇലക്ട്രിക് വർക്കുകളിൽ പരിചയമുള്ള ബിലാൽ മരണം ഉറപ്പാക്കാനായാണ് ഷോക്കടിപ്പിക്കുകയും പിന്നീട് ഗ്യാസ് തുറന്ന് വച്ച് കടന്നു കളയുകയും ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ ഒരു ജുവൈനൽ കേസിലും പ്രതിയായിരുന്നു ബിലാൽ.