തിരുച്ചിറപ്പള്ളി വരയ്യൂരിലെ വീട്ടിൽ നിന്ന് 30 പവനും 5 ലക്ഷം രൂപയും കവർന്ന സംഭവത്തില്‍ ഇരുവരെയും പിടികൂടിയിരുന്നു. ഇവരെ മോഷണവസ്തുക്കൾ കണ്ടെത്താൻ കൊണ്ടുപോയിരുന്നു. ഇതിനിടെ പ്രതികളിലൊരാളായ ദുരൈ ഡ്രൈവറിനെ ആക്രമിച്ച് ജീപ്പിന്റെ സ്റ്റീയറിങ് വളച്ചതോടെ വാഹനം നിയന്ത്രണം വിട്ട് വശത്തെ കമ്പിവേലിയിൽ ഇടിച്ചു.
ഇതോടെ പ്രതികള്‍ ഇവരിൽ നിന്ന് പിടിച്ചെടുത്ത ജീപ്പിൽ സുക്ഷിച്ചിരുന്ന വടിവാളും കൊണ്ട് ഓടിരക്ഷപ്പെടന്‍ ശ്രമിച്ചു. ഇതുകണ്ട് ഇൻസ്പെക്ടർ മോഹൻ ആകാശത്തേക്ക് ഒരു റൗണ്ട് വെടിവെച്ചെങ്കിലും മോഷ്ടാക്കൾ നിന്നില്ല. ഇവരെ തടയാൻ ശ്രമിച്ച രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിവീഴ്ത്തിയോടെ പ്രതികളുടെ മുട്ടിന് താഴെ വെടിവെക്കുകയായിരുന്നു.
advertisement
Also Read-അടിയന്തരമായി തിരുവനന്തപുരത്തെ വീട്ടിലെത്താൻ ആംബുലൻസ് വിളിച്ച ‘ഡോക്ടർ ‘ അറസ്റ്റിൽ
പരുക്കേറ്റ പ്രതികളും ഒരു ഇൻസ്പെക്ടറും 2 പൊലീസുകാരും ഉൾപ്പെടെ 5 പേർ ചികിത്സയിലാണ്. ദുരൈക്കെതിരെ 64 കേസുകളും സോമുവിനെതിരെ 21 കേസുകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു.