24 കാരിയായ യുവതിയാണ് കോവിഡ് പരിശോധനയ്ക്കായി ലാബിൽ എത്തിയത്. യുവതി ജോലി ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു പരിശോധനയ്ക്ക് എത്തിയത്.
കോവിഡ് പരിശോധനയ്ക്ക് യോനീ സ്രവം എടുക്കൽ നിർബന്ധമാണെന്ന് യുവതിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ലാബ് ജീവനക്കാരന്റെ പ്രവർത്തി. അമരാവതിയിലെ കോവിഡ് ട്രോമ സെന്റർ ലാബിലെ ജീവനക്കാരനാണ് പ്രതി.
TRENDING:Bകാരണം ഇപ്പോഴും മനസ്സിലായിട്ടില്ല: തന്നെ വിലക്കിയതിനേക്കുറിച്ച് മുഹമ്മദ് അസറുദ്ദീൻ[NEWS]1998 ൽ മോഷണം പോയ അപൂർവ ശിവവിഗ്രഹം; ഇന്ന് ബ്രിട്ടനിലെ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തും[NEWS]Hajj 2020| ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി; അറഫാ സംഗമം ഇന്ന്[PHOTOS]
advertisement
യുവതിയുടെ പരാതിയിൽ ജീവനക്കാരനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. യുവതിയെ ചൂഷണം ചെയ്ത സംഭവത്തിൽ മഹാരാഷ്ട്ര വനിതാ ശിശുക്ഷേമ മന്ത്രി യശോമതി ഠാക്കൂർ കടുത്ത പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
പരിശോധനയ്ക്ക് ശേഷം സഹോദരനോട് ഇക്കാര്യം യുവതി പറഞ്ഞിരുന്നു. ഇദ്ദേഹം ഡോക്ടർമാരോട് പരിശോധനയെ കുറിച്ച് സംസാരിച്ചതോടെയാണ് ചൂഷണം പുറത്തു വന്നത്. കോവിഡ് പരിശോധനയ്ക്ക് യോനീ സ്രവം പരിശോധിക്കില്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
ഇതേ തുടർന്നാണ് യുവതി പരാതി നൽകിയത്.