TRENDING:

ബസ് ബൈക്കിൽ തട്ടിയതിന് ആക്രമണം; രക്ഷപ്പെടാനായി പുഴയിൽ ചാടിയ യുവാവിനെ കൊലപ്പെടുത്തിയ 5 പ്രതികൾക്ക് 7 വർഷം കഠിനതടവ്

Last Updated:

കൂറുമാറിയ സാക്ഷികൾക്കെതിരെ കേസെടുക്കാനും നിർദേശമുണ്ട്.

advertisement
കോട്ടയം: അക്രമികളിൽനിന്ന് രക്ഷപ്പെടാനായി പുഴയിൽ ചാടിയ യുവാവിനെ കരയ്ക്കടുക്കാൻ അനുവദിക്കാതെ കൊലപ്പെടുത്തിയെന്ന കേസിൽ 5 പ്രതികൾക്ക് 7 വർഷം കഠിനതടവ്. കോട്ടയം വൈക്കം ചെമ്പ് സ്വദേശി നോയലിനെ (23) കൊലപ്പെടുത്തിയ കേസിലാണ് വിധി. 50,000 രൂപ വീതം പിഴയും പ്രതികൾ അടയ്ക്കണമെന്ന് ജില്ലാ അഡിഷനൽ സെഷൻസ് കോടതി ജഡ്ജി വി സതീഷ് കുമാർ വിധിച്ചു. പിഴത്തുകയിൽനിന്ന് 2 ലക്ഷം രൂപ നോയലിന്റെ കുടുംബത്തിനും 50,000 രൂപ ഒപ്പം ആക്രമിക്കപ്പെട്ട സഹോദരൻ നോബിളിനും നൽകണമെന്നു ഉത്തരവിലുണ്ട്.
പ്രതികൾ
പ്രതികൾ
advertisement

2012ലാണ് സംഭവം. വടക്കേമുറി ഓണാട്ടുത്തറയിൽ ഷമീർ (45), സഹോദരൻ സിനാജ് (44), ഇവരുടെ പിതാവ് അബ്ദുൽ അസീസ് (64), വടക്കേമുറി പള്ളത്ത് വീട്ടിൽ സുധീർ സുബി (47), വടക്കേമുറി ഇന്നാംതുരുത്തിൽ വീട്ടിൽ ഷാജി (54) എന്നിവർക്കാണ് ശിക്ഷ. പ്രതിപ്പട്ടികയിലുണ്ടായിരുന്ന മജീദ്, മാത്യു, അനൂപ്, ഷാഹുൽ ഹമീദ് എന്നിവരെ കോടതി വിട്ടയച്ചു. കൂറുമാറിയ സാക്ഷികൾക്കെതിരെ കേസെടുക്കാനും നിർദേശമുണ്ട്.

2012 മാർച്ച് 16നു രാവിലെ 10.20ന് വൈക്കത്തെ പെട്രോൾ പമ്പിൽ ഡീസൽ നിറയ്ക്കാൻ എത്തിയതായിരുന്നു ‘പ്രിയദർശിനി’ ബസും ഡ്രൈവർ നോബിളും. ബസ് പിന്നോട്ടെടുത്തപ്പോൾ തന്റെ ബൈക്കിൽ തട്ടിയെന്ന് ആരോപിച്ച് അബ്ദുൽ അസീസ് നോബിളിനെ അവിടെവച്ച് മർദിച്ചു. മക്കളെയും ബന്ധുക്കളെയും കൂട്ടിവന്ന് ബസിന്റെ എറണാകുളം ട്രിപ് തടഞ്ഞ് വീണ്ടും നോബിളിനെ മർദിച്ചു. പരുക്കേറ്റ നോബിളിനെ വൈക്കം ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രതികൾ അവിടെയുമെത്തി.

advertisement

നോബിളിനെയും കൂടെയുണ്ടായിരുന്ന സഹോദരൻ നോയലിനെയും ആശുപത്രി പരിസരത്ത് മർദിച്ചു. പ്രാണരക്ഷാർഥം ഓടി രക്ഷപ്പെട്ട് മുറിഞ്ഞപുഴയിലെ ബന്ധുവീട്ടിൽ അഭയം പ്രാപിച്ചപ്പോൾ പിന്തുടർന്നെത്തിയ പ്രതികൾ മാരകായുധങ്ങളുമായി വീട്ടിലേക്ക് ഇരച്ചുകയറി. നോബിളും നോയലും മുറിഞ്ഞപുഴയാറ്റിൽ ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും 200 മീറ്ററോളം വീതിയുള്ള പുഴയുടെ മറുകരയിൽ എത്തുക അസാധ്യമെന്നു തിരിച്ചറിഞ്ഞതോടെ തിരികെ കരയിലേക്കു നീന്തി. ഈ സമയം കരയിൽ നിന്ന പ്രതികൾ ഇവർക്കു നേരെ തുരുതുരെ കല്ലുകൾ എറിഞ്ഞു, വടിവാൾ വീശി ഭയപ്പെടുത്തി. നീന്തി അവശനിലയിലായ നോയലിനെ കരയിലെത്തി രക്ഷപ്പെടാൻ പ്രതികൾ അനുവദിച്ചില്ല. തുടർന്ന് നോയൽ പുഴയിൽ മുങ്ങി മരിക്കുകയായിരുന്നു.

advertisement

വൈക്കം സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കെ എസ് ബേബിക്കായിരുന്നു അന്വേഷണച്ചുമതല. 49 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ പി വിനോദ്ജി, ഗിരിജാ ബിജു എന്നിവർ ഹാജരായി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Kottayam District Additional Sessions Court has sentenced five individuals to seven years of rigorous imprisonment for the 2012 killing of 23-year-old Noel. The court also imposed a fine of ₹50,000 on each convict. The tragedy began on March 16, 2012, following a minor dispute at a petrol pump in Vaikom. The accused, Abdul Aziz, alleged that a bus driven by Noel’s brother, Noble, hit his motorcycle. This escalated into a series of violent attacks by Aziz, his sons, and relatives.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ബസ് ബൈക്കിൽ തട്ടിയതിന് ആക്രമണം; രക്ഷപ്പെടാനായി പുഴയിൽ ചാടിയ യുവാവിനെ കൊലപ്പെടുത്തിയ 5 പ്രതികൾക്ക് 7 വർഷം കഠിനതടവ്
Open in App
Home
Video
Impact Shorts
Web Stories