വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ് കിരൺ. ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം അധികം വൈകാതെ തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് ഒടുവിലായി ലഭിക്കുന്ന വിവരം.
Also Read-വിസ്മയയുടെ മരണം: ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ; മകളെ കൊന്നു കെട്ടിത്തൂക്കിയതെന്ന് പിതാവ്
കഴിഞ്ഞ ദിവസമാണ് 24 കാരിയായ വിസ്മയയെ ശാസ്താംകോട്ട ശൂരനാടുള്ള കിരണിന്‍റെ വീട്ടില് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനമാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഭർത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്ന് വ്യക്തമാക്കി വിസ്മയ ബന്ധുവിനയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ തന്നെ കിരണിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയർന്നത്.
advertisement
ഔദ്യോഗിക വേഷത്തിൽ ഡിപ്പാർട്മെന്‍റ് വാഹനത്തിന് സമീപം നിൽക്കുന്ന കിരണിന്‍റെ ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വകുപ്പിന് തന്നെ നാണക്കേടുണ്ടാക്കിയെന്ന് ജീവനക്കാർക്കിടയില്‍ തന്നെ സംസാരമുണ്ട്. ഇതിന് പുറമെ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാത്തതിൽ വിമര്‍ശനവും ഉയരുന്ന സാഹചര്യത്തില്‍ വകുപ്പ് തല നടപടികൾ വേഗത്തിലാക്കാനാണ് അധികൃതരുടെ നീക്കം.
2020 മെയ് 31 നായിരുന്നു വിസ്മയയും കിരൺകുമാറും തമ്മിലുള്ള വിവാഹം. 100 പവൻ സ്വർണവും ഒരു ഏക്കർ 20 സെന്‍റ് സ്ഥലവും പത്ത് ലക്ഷം രൂപ വിലയുള്ള കാറുമാണ് സ്ത്രീധനമായി നൽകിയത്. എന്നാൽ കാർ വിറ്റ് പണം നൽകാൻ വീട്ടുകാരോട് ആവശ്യപ്പെടാൻ വിസ്മയയെ ഇയാൾ നിരന്തരം പ്രേരിപ്പിച്ചിരുന്നു. ഇതിനു തയാറാകാതെ വന്നതോടെയാണ് മകളെ ഇയാൾ നിരന്തരം മർദ്ദിച്ചതെന്നാണ് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ ആരോപിക്കുന്നത്.