ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചും വിവേചനങ്ങളെ കുറിച്ചുമായിരുന്നു കങ്കണയുടെ ആരോപണം. സിനിമാ മേഖലയിലും മാധ്യമങ്ങളിലും സുശാന്ത് നേരിട്ട വിവേചനത്തെ കുറിച്ചും സമ്മർദ്ദങ്ങളെ കുറിച്ചുമായിരുന്നു കങ്കണയുടെ ആരോപണം.
സുശാന്തിന്റേത് ആസൂത്രിത കൊലപാതകമെന്നായിരുന്നു കങ്കണയുടെ പ്രധാന ആരോപണം. ചില മാധ്യമങ്ങളിൽ സുശാന്തിനെ കുറിച്ചു വന്ന വാർത്തകളെ കുറിച്ചും കങ്കണ പറഞ്ഞിരുന്നു.
TRENDING:സ്വപ്നയുടെ നിയമനം:10 ദിവസത്തിനിടെ നിലപാട് മാറ്റിയോ സർക്കാർ? [NEWS] മദ്യപാനികളുടെ കരൾ പിളരും കാഴ്ച: 72 ലക്ഷം രൂപയുടെ മദ്യക്കുപ്പികളുടെ മുകളിലൂടെ റോഡ് റോളർ കയറ്റി പൊലീസ് [NEWS]ചികിത്സാ സഹായത്തിന്റെ പങ്ക് ആവശ്യപ്പെട്ടെന്ന് പരാതി; ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരേ കേസ് [NEWS]
advertisement
നടന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിൽ നിന്നും സമൻസ് ലഭിച്ചതായി കങ്കണ. താൻ മണാലിയിലാണെന്നും മൊഴിയെടുക്കാൻ ആരെങ്കിലും എത്തണമെന്ന് മറുപടി നൽകി. അതിന് ശേഷം മറ്റ് നടപടികളുണ്ടായിട്ടില്ല.
പറഞ്ഞ കാര്യങ്ങൾ തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ തനിക്ക് ലഭിച്ച പദ്മശ്രീ തിരികെ നൽകുന്നതായിരിക്കും- കങ്കണയുടെ വാക്കുകൾ.
പൊതു ഇടത്താണ് താൻ ആരോപണങ്ങൾ ഉന്നയിച്ചത്. അത് തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ ലഭിച്ച പദ്മശ്രീക്ക് താൻ അർഹയല്ല.
ബോളിവുഡ് നടിമാരായ തപ്സി പന്നു, സ്വര ഭാസ്കർ എന്നിവർക്കെതിരേയും കങ്കണ തുറന്നടിച്ചു. സിനിമയെ സ്നേഹിക്കുന്നവരാണ് തങ്ങളെന്ന് ഇരു നടിമാരും പറഞ്ഞിരുന്നു. സിനിമയേയും കരൺ ജോഹറിനേയും അവർ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ എന്തുകൊണ്ട് ആലിയാ ഭട്ടിനോ അനന്യ പാണ്ഡേയ്ക്കോ ലഭിച്ച അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നില്ല എന്ന് കങ്കണ ചോദിക്കുന്നു.