കുടിയേറ്റ തൊഴിലാളികളെ മടക്കിയെത്തിക്കുന്നതിൽ സംസ്ഥാന സര്‍ക്കാർ താത്പ്പര്യം കാണിക്കുന്നില്ലെന്ന് വിമർശിച്ച് അമിത് ഷാ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് കത്തയച്ചിരുന്നു. തൊഴിലാളികൾക്കായി ട്രെയിൻ അനുവദിക്കാതെ കടുത്ത അനീതിയാണ് സർക്കാര്‍ കാണിക്കുന്നതെന്നും ഇത് അവരുടെ പ്രയാസങ്ങളെ ഇരട്ടിയാക്കുമെന്നുമായിരുന്നു കത്തിൽ ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിൽ തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെട്ട് തുടങ്ങിയ ശ്രമിക് സ്പെഷ്യൽ ട്രെയിൻ സംവിധാനം പരാമർശിച്ചായിരുന്നു അമിത് ഷായുടെ വിമർശനം.
TRENDING:COVID 19| കാലാവസ്ഥാ പ്രവചനത്തെയും താളം തെറ്റിച്ച വൈറസ് [NEWS]മഹാരാഷ്ട്ര ട്രെയിൻ അപകടം: നാട്ടിലെത്താൻ അവർ സർക്കാർ സഹായം തേടി കാത്തിരുന്നു; ഒടുവിൽ മരണത്തിലേക്ക് നടക്കേണ്ടി വന്നു [NEWS]തബ് ലീഗ് നേതാവിന്റെ വിവാദ ഓഡിയോ സന്ദേശം വ്യാജമെന്ന് സംശയം; ഫോറൻസിക് പരിശോധനക്കയച്ചു [NEWS]
advertisement
വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഇത്തരത്തിൽ തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിയിരുന്നു. ഏകദേശം രണ്ടുലക്ഷത്തോളം തൊഴിലാളികൾ അവരുടെ വീടുകളിൽ മടങ്ങിയെത്തിയെന്ന് പറഞ്ഞ അമിത് ഷാ, ഇക്കാര്യത്തിൽ ബംഗാൾ സർക്കാരിൽ നിന്നും പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു. ട്രെയിനുകൾ സംസ്ഥാനത്തെത്താൻ ഇവിടുത്തെ സർക്കാർ അനുമതി നൽകുന്നില്ല.. ഇത് സംസ്ഥാനത്ത് നിന്നുള്ള കുടിയേറ്റ തൊഴിലാളികളോട് ചെയ്യുന്ന അനീതിയാണ്' ഷാ കത്തിൽ പറയുന്നു.
വിവിധയിടങ്ങളിലായി കുടുങ്ങിയ പശ്ചിമബംഗാളിൽ നിന്നുള്ള ആളുകളെ തിരികെയെത്തിക്കാൻ ഇടപെടണമെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജന്‍ ചൗധരി കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു. സ്വന്തം ജനങ്ങളെ തിരികെയെത്തിക്കാൻ പശ്ചിമ ബംഗാൾ സർക്കാർ താത്പ്പര്യം കാണിക്കുന്നില്ലെന്ന് വിമർശിച്ചു കൊണ്ടായിരുന്നു കോൺഗ്രസ് നേതാവ് ഷായുടെ സഹായം തേടിയത്. പിന്നാലെയായിരുന്നു മമതാ ബാനർജിക്ക് കത്തയച്ചത്.
അധികം വൈകാതെ തന്നെ പശ്ചിമ ബംഗാൾ സർക്കാർ തൊഴിലാളികളെ മടക്കിയെത്തിക്കാനുള്ള നടപടികളും തുടങ്ങി.