COVID 19| കാലാവസ്ഥാ പ്രവചനത്തെയും താളം തെറ്റിച്ച വൈറസ്

Last Updated:

ജൂണിൽ മൺസൂൺ തുടങ്ങാനിരിക്കെ ദിവസേനയുള്ള പ്രവചനം തടസപ്പെട്ടാൽ മുൻകരുതൽ സ്വീകരിക്കാനാകാത്ത സാഹചര്യമുണ്ടാകുമോ എന്നാണ് ആശങ്ക.

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് വിമാനങ്ങൾ നിർത്തിയത് കാലാവസ്ഥ പ്രവചനങ്ങളെ മുഴുവൻ താളെം തെറ്റിച്ചു. ദിവസേന ഉള്ള കാലാവസ്ഥ പ്രവചനങ്ങളെയാണ് പ്രതികൂലമായി ബാധിച്ചത്.
സാറ്റലൈറ്റ് നിരീക്ഷണങ്ങള്‍, ബലൂണുകൾ പറത്തി ലഭിക്കുന്ന വിവരങ്ങള്‍, വിമാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ എന്നിവ ക്രോഡീകരിച്ചാണ് എല്ലാ ഏജൻസികളും കാലാവസ്ഥ മോഡലുകൾ തയ്യാറാക്കുന്നത്.
കോവിഡ് വിമാന സർവ്വീസുകള്‍ക്കും തടസമായതോടെ ഈ വിവരങ്ങള്‍ ലഭിക്കാതെയായി. വിമാന വിവരങ്ങൾ 80 ശതമാനത്തോളം കുറഞ്ഞതായാണ് കഴിഞ്ഞ ദിവസം ലോക കാലാവസ്ഥ സംഘടന പുറത്തുവിട്ട വിവരങ്ങളിൽ പറയുന്നത്.
TRENDING:രോഗബാധിതർ കൂടുന്നു; കുവൈറ്റിൽ മെയ് 10 മുതൽ സമ്പൂര്‍ണ്ണ കർഫ്യു [NEWS]ട്ടിലെത്താൻ അവർ സർക്കാർ സഹായം തേടി കാത്തിരുന്നു; ഒടുവിൽ മരണത്തിലേക്ക് നടക്കേണ്ടി വന്നു [NEWS]മാലദ്വീപ് കപ്പല്‍ പുറപ്പെട്ടു; നാളെ രാവിലെ കൊച്ചിയിലെത്തും [NEWS]
ദക്ഷിണാർദ്ധ ഗോളത്തിൽ 90 ശതമാനവും വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ദീർഘകാല പ്രവചനങ്ങളെ വലിയ രീതിയിൽ ബാധിക്കില്ലെങ്കിലും ദിവസേന നടത്തുന്ന പ്രവചനങ്ങളെയാണ് താളം തെറ്റിച്ചത്.
advertisement
കഴിഞ്ഞ രണ്ട് മണ്‍സൂൺ മഴയിലും കേരളത്തിൽ ദുരന്തമുണ്ടായി. കുറച്ച് സമയത്തെ കൂടുതൽ മഴയായിരുന്നു ദുരന്തത്തിലേക്ക് നയിച്ചത്. ജൂണിൽ മൺസൂൺ തുടങ്ങാനിരിക്കെ ദിവസേനയുള്ള പ്രവചനം തടസപ്പെട്ടാൽ മുൻകരുതൽ സ്വീകരിക്കാനാകാത്ത സാഹചര്യമുണ്ടാകുമോ എന്നാണ് ആശങ്ക.
കഴിഞ്ഞ ആഴ്ച ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതുമായി ബന്ധപ്പെട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനങ്ങളിൽ അപാകത ഉണ്ടായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19| കാലാവസ്ഥാ പ്രവചനത്തെയും താളം തെറ്റിച്ച വൈറസ്
Next Article
advertisement
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
എറണാകുളത്ത് സ്റ്റേഷനിലെത്തിയ ഗർഭിണിയെ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു;പോലീസ് മർദനത്തിന്‍റെ വീഡിയോ പുറത്ത്
  • എറണാകുളം നോർത്ത് സ്റ്റേഷനിൽ ഗർഭിണിയായ യുവതിയെ എസ്‌എച്ച്ഒ ക്രൂരമായി മർദിച്ച ദൃശ്യങ്ങൾ പുറത്ത്.

  • 2024 ജൂൺ 20നുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതി നിർദേശപ്രകാരം പുറത്തുവന്നു.

  • പൊലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു.

View All
advertisement