Also Read- മദ്രാസ് ഐഐടിയിൽ മലയാളി ഗവേഷണ വിദ്യാർത്ഥിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
കടുത്ത വയറു വേദനയെത്തുടര്‍ന്നാണ് എട്ടാം ക്ലാസുകാരിയെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയത്. അപ്പോഴാണ് കുടലില്‍ കുടുങ്ങിക്കിടക്കുന്ന മുടിക്കെട്ടു കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ ഇതു പുറത്തെടുത്തു. ബാലസംരക്ഷണ വിഭാഗത്തിന്റെ നിർദേശമനുസരിച്ചു കുട്ടിയെ കൗൺസലിങ്ങിന് വിധേയയാക്കി. ഓൺലൈൻ ക്ലാസുകളോടുള്ള വെറുപ്പിനെ തുടർന്നാണു പെൺകുട്ടി മുടി കഴിച്ചു തുടങ്ങിയതെന്നു ഡോക്ടർമാർ പറഞ്ഞു.
Also Read- Viral Video| അടിക്ക് തിരിച്ചടി; വിവാഹ സാരിയിൽ ആയോധന കല, വധുവിന്റെ വീഡിയോ വൈറലാകുന്നു
advertisement
ഇത്തരം സംഭവങ്ങൾ ആദ്യമായല്ല റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ബിഹാർ പാട്നയിലെ 18കാരിയുടെ വയറ്റിൽ നിന്ന് 750 ഗ്രാം ഭാരം വരുന്ന മുടിക്കെട്ട് കിട്ടിയിരുന്നു. നേരത്തെ മാണ്ഡ്യയിൽ 50കാരിയുടെ വയറ്റിൽ നിന്നും സമാനമായി മുടിക്കെട്ട് കിട്ടിയിരുന്നു.
എന്താണ് റാപ്പുൻസൽ സിൻഡ്രോം
റാപ്പുൻസൽ സിൻഡ്രോം എന്ന മാനസികരോഗം പ്രധാനമായും സ്ത്രീ കൗമാരക്കാരിലാണ് സംഭവിക്കുന്നത്. ഇവർ നീളത്തിലുള്ള മുടിയോ നാരുകളോ, നൂലുകളോ വിഴുങ്ങുന്നു. അത് ക്രമേണ ശരീരത്തിൽ അടിഞ്ഞു കൂടുകയും ഒരുമിച്ച് കൂട്ടുകയും ചെയ്യുന്നു. തൽഫലമായി, കഠിനമാണ് വയറുവേദന ദഹനനാളത്തിന്റെ തകരാറുകൾ വരെ സംഭവിക്കുന്നു. 20 വയസ്സിന് താഴെയുള്ള പെൺകുട്ടികളിലും യുവതികളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. ശരീരഭാരം കുറയുന്നതിനൊപ്പം അടിവയറ്റിലെ വീക്കം കൂടിയാണ് റാപ്പുൻസൽ സിൻഡ്രോമിന്റെ സ്വഭാവം.
റാപ്പുൻസൽ സിൻഡ്രോമിന്റെ ഏറ്റവും സാധാരണമായ കാരണങ്ങൾ മാനസിക തകരാറുകളാണ്. പെരുമാറ്റ പ്രശ്നങ്ങൾ അല്ലെങ്കിൽ അസ്വസ്ഥത എന്നിവയ്ക്കൊപ്പമാണ് സാധാരണയായി ഈ അസുഖം ഉണ്ടാകുന്നത്. റാപ്പുൻസൽ സിൻഡ്രോം ബാധിച്ച വ്യക്തികൾക്ക് തുടക്കത്തിൽ സമഗ്രമായ വൈദ്യചികിത്സ ആവശ്യമാണ്.