Also Read- കണ്ണൂരിൽ ബിജെപി സ്ഥാനാർഥിയുടെ വീടിന് നേരെ ബോംബേറ്; പിന്നിൽ സിപിഎം എന്നാരോപണം
കോവിഡ് വ്യാപനത്തിന് പിന്നാലെ ഗോവയില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. ശനിയാഴ്ചയാണ് 48 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 56.82 ശതമാനം പോളിങ് മാത്രമാണ് ഇത്തവണ രേഖപ്പെടുത്തിയത്. വടക്കൻ ഗോവ ജില്ലയിൽ 58.43 ഉം തെക്കൻ ഗോവ ജില്ലയിൽ 55 ശതമാനവുമായിരുന്നു പോളിങ്. ആകെയുള്ള 50 ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ 48 ലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ദക്ഷിണ ഗോവയിലെ നവേലിം സീറ്റിൽ സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. സങ്കോളെയിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
advertisement
Also Read- ശരിക്കും കർഷകർക്ക് എന്തൊക്കെ നഷ്ടപ്പെടും? എന്തൊക്കെ ലഭിക്കും?
ആം ആദ്മി പാര്‍ട്ടിക്ക് ഗോവയില്‍ തെരഞ്ഞെടുപ്പ് വിജയം നേടാന്‍ കഴിയുന്നത് ആദ്യമായാണ്. എന്നാല്‍ 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിഭാഗം സീറ്റുകളിലും മത്സരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാളിന്റെ പാര്‍ട്ടി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലടക്കം ബിജെപി നേടിയ വിജയത്തില്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സന്തോഷം പ്രകടിപ്പിച്ചു.
Also Read- കർഷക സമരം: എയർടെലിനും വി യ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് Jio
'ബിജെപിയിലും താന്‍ നേതൃത്വം നല്‍കുന്ന ഗോവ സര്‍ക്കാരിലും വിശ്വാസമര്‍പ്പിച്ച ഗോവയിലെ ജനങ്ങള്‍ക്ക് മുമ്പില്‍ ശിരസ് നമിക്കുന്നു. പ്രസിദ്ധവും സ്വയം പര്യാപ്തവുമായ ഗോവയുടെ രൂപവത്കരണത്തിന് ആത്മവിശ്വാസത്തോടെ മൂന്നോട്ട് നീങ്ങാം'- സാവന്ത് ട്വീറ്റ് ചെയ്തു. ഗ്രാമീണ മേഖലയിലെ വോട്ടര്‍മാര്‍ ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ചുവെന്ന് പിന്നീട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അവകാശപ്പെട്ടു. മിക്ക വാര്‍ഡുകളിലും വന്‍ ഭൂരിപക്ഷത്തോടെയാണ് ബിജെപി വിജയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.