Also Read- പാർലമെന്റ് വളപ്പിൽ രാത്രിയും സമരം തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ
50 മുതല്‍ 300 രൂപവരെയാണ് താങ്ങുവില വര്‍ധിപ്പിക്കുന്നതെന്ന് കേന്ദ്ര കൃഷിമന്ത്രി പറഞ്ഞു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതനുസരിച്ച് ഗോതമ്പിന്റെ താങ്ങുവില 50 രൂപ വര്‍ധിക്കും. ചനയുടേത് 250 രൂപയിലധികവും ചുവന്ന പരിപ്പിന്റേത് 300 രൂപയിലധികവും വര്‍ധിക്കും. കടുകിന്റെ താങ്ങുവില 225 രൂപ കൂടും.
advertisement
റാബി വിളകളുടെ താങ്ങുവില (ക്വിന്റലിന്) ഇങ്ങനെ
ചുവന്ന പരിപ്പ്- 5100 രൂപ
കടുക് - 4650 രൂപ
ചെണ്ടൂരകം - 5327 രൂപ
ഗോതമ്പ്- 1975 രൂപ
ബാർലി- 1600 രൂപ
Also Read- കാര്‍ഷിക ബില്ലുകള്‍; ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
അതേസമയം, കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷക സംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കുകയാണ്. സെപ്റ്റംബര്‍ 25 ന് രാജ്യവ്യാപക പ്രക്ഷോഭത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍, കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ എളുപ്പം വിറ്റഴിക്കാന്‍ അവസരം ഒരുക്കുന്നതാണ് ബില്ലുകളെന്നാണ് കേന്ദ്ര സര്‍ക്കാർ വാദം. പുതിയ നിയമം കാര്‍ഷിക വിപണിയില്‍നിന്ന് ഇടനിലക്കാരെ ഒഴിവാക്കുമെന്നും കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വാള്‍മാര്‍ട്ട് പോലെയുള്ള വന്‍കിടക്കാര്‍ക്ക് നേരിട്ട് വില്‍ക്കാന്‍ വഴിതെളിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
Also Read-പാര്‍ലമെന്റ് പ്രക്ഷുബ്ധം; കുഞ്ഞാലിക്കുട്ടി എവിടെയെന്ന് സോഷ്യല്‍ മീഡിയ
എന്നാല്‍, ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്നാണ് പ്രതിപക്ഷ പാർട്ടികളും ബിജെപിയുടെ സഖ്യകക്ഷിയായ ശിരോമണി അകാലി ദളും ആരോപിക്കുന്നത്. ബില്ലിൽ പ്രതിഷേധിച്ച് അകാലി ദള്‍ നേതാവ് ഹര്‍സിമ്രത്ത് കൗര്‍ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് നേരത്തെ രാജിവെച്ചിരുന്നു.