സംഭവത്തെ തുടർന്ന് ആശുപത്രി അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിനായി മൂന്നംഗ സമിതിയെയും നിയോഗിച്ചു. ഐസിയുവിൽ മറ്റൊരു രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് യുവാവിനെ ജൂൺ 15ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. ഇവിടെ നല്ല ചൂടാണെന്ന് പറഞ്ഞ് ബന്ധുക്കൾ തന്നെ എയർ കൂളർ കൊണ്ടുവന്നു. കൂളർ പ്രവർത്തിപ്പിക്കാനായി സോക്കറ്റ് കാണാതെ വന്നതോടെ അവർ, വെന്റിലേറ്ററിന്റെ പ്ലഗ് ഊരിമാറ്റി മകരം കൂളർ ഓണാക്കുകയായിരുന്നുവെന്നാണ് ആരോപണം. ഒന്നരമണിക്കൂർ കഴിഞ്ഞതോടെ രോഗിയുടെ നില വഷളാവുകയും മരിക്കുകയുമായിരുന്നു.
advertisement
TRENDING:ADIEU DEAR SACHY | ചലച്ചിത്രലോകം സച്ചിയെ ഓർക്കുമ്പോൾ [VIDEO] Rajya Sabha Election: വോട്ട് ചെയ്യാൻ കോവിഡ് രോഗിയായ കോൺഗ്രസ് എംഎൽഎയും; എത്തിയത് പിപിഇ കിറ്റ് ധരിച്ച് [NEWS]Indo China Face off| ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആർക്കും വിട്ടുകൊടുക്കില്ല; ചൈനക്ക് ശക്തമായ മറുപടി നൽകി: പ്രധാനമന്ത്രി [NEWS]
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഡെപ്യൂട്ടി സൂപ്രണ്ട്. നഴ്സിംഗ് സൂപ്രണ്ട്, ചീഫ് മെഡിക്കൽ ഓഫീസർ എന്നിവരടങ്ങിയ സമിതിയെ നിയോഗിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. നവീൻ സക്സേന പറഞ്ഞു. മെഡിക്കൽ ജീവനക്കാരുടെ മൊഴി സമിതി രേഖപ്പെടുത്തി. എന്നാൽ മരിച്ചയാളുടെ ബന്ധുക്കൾ സമിതിയോട് സഹകരിക്കാൻ തയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റക്കാർക്കെതിരെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
