രാത്രി 11.40 ന് പിതാവ് മുറിയിലെത്തി പരിശോധിച്ചപ്പോൾ ദർശൻ അബോധാവസ്ഥയിലായിരുന്നു. ഉടനെ വീട്ടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് ജിപ്മെർ ആശുപത്രിയിലേക്കും കൊണ്ടു പോയി. ജിപ്മെറിൽ നടത്തിയ പരിശോധനയിൽ ദർശൻ മരിച്ചതായി ഡോക്ടർ അറിയിക്കുകയായിരുന്നു. ദർശന് മറ്റു അസുഖങ്ങളുണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് അറിയിച്ചു.
advertisement
Also Read- ഡോളർ കടത്ത് കേസിലും എം ശിവശങ്കറിന് ജാമ്യം; ജയിൽ മോചിതനാകും
ആഴ്ചകൾക്ക് മുൻപ് ഓൺലൈൻ ഗെയിം വഴി വൻതുക നഷ്ടമായ സങ്കടത്തിൽ ഐ ടി കമ്പനി ജീവനക്കാരനായ യുവാവ് ജീവനൊടുക്കിയിരുന്നു. ഹൈദരാബാദ് സ്വദേശിയായ 28കാരനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവ് കോവിഡ് 19 ന്‍റെ സാഹചര്യത്തിൽ നിലവില്‍ വർക്ക് ഫ്രം ഹോം സംവിധാനത്തിലാണ് ജോലി ചെയ്തിരുന്നത്.
ഓൺലൈൻ ഗെയിം കളിച്ചത് വഴി ഇയാൾ വൻ ബാധ്യതകൾ വരുത്തിവച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഈ തുക എത്രയാണെന്ന കൃത്യവിവരം സ്ഥിരീകരിച്ചിട്ടില്ല. ഓൺലൈൻ ഗെയിം മൂലം മകന് വൻ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്നാണ് മാതാപിതാക്കളും സംശയിക്കുന്നത്. കടംവീട്ടാൻ കഴിയാതെ വന്നതാകാം ഇത്തരമൊരു കടുംകൈക്ക് മകനെ പ്രേരിപ്പിച്ചതെന്നും ഇവർ പറയുന്നു.
മറ്റൊരു സംഭവം-
കൈക്കുഞ്ഞുമായി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ യുവതി മരിച്ചു
എട്ടുമാസം പ്രായമായ കൈക്കുഞ്ഞുമായി കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ അമ്മ മരിച്ചു. കുഞ്ഞിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദ് ജൂബിലി ഹിൽസിൽ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. 22 കാരിയായ ആരതി എന്ന യുവതിയാണ് കൈക്കുഞ്ഞായ മകളുമായി കെട്ടിടത്തിന്‍റെ രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടിയത്. പൊലീസ് പറയുന്നതനുസരിച്ച് ബിഹാർ സ്വദേശികളായ യുവതിയും ഭർത്താവും കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ഹൈദരാബാദിലേക്ക് കുടിയേറിയത്.
ദമ്പതികൾക്കിടയിൽ കലഹം പതിവായിരുന്നുവെന്ന് അയൽക്കാരെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. സംഭവം നടന്ന ദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. തുടർന്ന് ദേഷ്യത്തിൽ ആരതി കുഞ്ഞിനെയുമെടുത്ത് കെട്ടിടത്തിന് മുകളിൽ നിന്നും ചാടുകയായിരുന്നു. പ്രദേശവാസികൾ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആരതി മരിച്ചിരുന്നു. കുഞ്ഞിന്‍റെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.