TRENDING:

Bulli Bai App | മുസ്ലീം യുവതികളെ ഓൺലൈനിൽ ലേലത്തിൽവെച്ച സംഭവം; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

Last Updated:

മുസ്ലീം യുവതികളുടെ ചിത്രങ്ങൾ ലേലത്തിന് വെക്കുന്ന ആപ്പിനെക്കുറിച്ച് ജനുവരി 2 ന് പരാതി ലഭിച്ചതിനെത്തുടർന്ന് പോലീസ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു..

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഓൺലൈൻ ലേലം നടത്താൻ ശ്രമിച്ച 'ബുള്ളി ബായ്' ആപ്പിന്റെ (Bulli Bai App) പിന്നിൽ പ്രവർത്തിച്ച മുഖ്യസൂത്രധാരനെ ഡൽഹി പോലീസ് (Delhi Police) വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. നീരജ് ബിഷ്‌ണോയി എന്ന വ്യക്തിയെ അസമിൽ നിന്ന് അറസ്റ്റുചെയ്‌ത് ദേശീയ തലസ്ഥാനത്തേക്ക് കൊണ്ടുവരികയാണെന്ന് പോലീസ് വൃത്തങ്ങൾ ന്യൂസ് 18-നോട് പറഞ്ഞു. പ്രതിയുടെ ജനനത്തീയതി 2001 സെപ്റ്റംബർ 27 ആണ്. ഭോപ്പാലിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ബിഷ്‌ണോയി രണ്ടാം വർഷ ബി.ടെക് കമ്പ്യൂട്ടർ സയൻസ് കോഴ്സ് ചെയ്തുവരികയാണെന്നും വൃത്തങ്ങൾ അറിയിച്ചു.
Online_Fraud
Online_Fraud
advertisement

ബുധനാഴ്ച പുലർച്ചെ ഉത്തരാഖണ്ഡിൽ നിന്ന് മായങ്ക് റാവലിനെ (21) മുംബൈ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം കേസിൽ നാലാമത്തെ അറസ്റ്റാണിത്. എഞ്ചിനീയറിംഗ് വിദ്യാർത്ഥി വിശാൽ കുമാർ ഝാ (21) ആണ് തിങ്കളാഴ്ച ബംഗളൂരുവിൽ നിന്ന് പിടിയിലായത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് മുംബൈ പോലീസ് കമ്മീഷണർ ഹേമന്ത് നഗ്രാലെ പറഞ്ഞു. ജനുവരി 2 ന് ആപ്പിനെക്കുറിച്ച് പരാതി ലഭിച്ചതിനെത്തുടർന്ന് മുംബൈ പോലീസ് കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു, തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആപ്പിന്റെയും അനുബന്ധ ട്വിറ്റർ ഹാൻഡിലിന്റെയും സാങ്കേതിക വിശകലനം ആരംഭിച്ചതായും നഗ്രാലെ പറഞ്ഞു.

advertisement

ബംഗളൂരു ആസ്ഥാനമായുള്ള രണ്ടാം വർഷ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി വിശാൽ കുമാർ ഝാ ഈ ഹാൻഡിൽ പിന്തുടരുന്ന അഞ്ച് പേരിൽ ഒരാളായിരുന്നു, നഗ്രാലെ പറഞ്ഞു. എന്നിരുന്നാലും, മുസ്ലീം സ്ത്രീകളെ ലക്ഷ്യമിട്ട് സമാനമായ വെബ്‌സൈറ്റ് സൃഷ്ടിച്ച ‘സുള്ളി ഡീൽസ്’ കേസിലെ പ്രതികൾക്ക് പങ്കുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.

മുംബൈ പോലീസ് അന്വേഷിക്കുന്ന 'ബുള്ളി ബായ്' ആപ്പ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമായ GitHub-ൽ ഹോസ്റ്റ് ചെയ്യുകയും പിന്നീട് അത് ബ്ലോക്ക് ചെയ്യുകയും ചെയ്തു. യഥാർത്ഥ 'ലേല' അല്ലെങ്കിൽ 'വിൽപ്പന' ഇല്ലെങ്കിലും, ആപ്പിന്റെ ഉദ്ദേശ്യം സ്ത്രീകളെ ഭയപ്പെടുത്തുക എന്നതായിരുന്നു, സജീവ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ചിത്രങ്ങളാണ് ബുള്ളി ബായ് ആപ്പിൽ ഉപയോഗിച്ചത്.

advertisement

ആപ്പിന്റെ ട്വിറ്റർ ഹാൻഡിൽ സൃഷ്ടിച്ച 18 കാരിയായ ശ്വേത സിംഗ് ആണ് കേസിലെ പ്രധാന പ്രതി. 12-ാം ക്ലാസ് പരീക്ഷ പാസായ സിംഗ് എഞ്ചിനീയറിംഗ് കോഴ്സ് പഠിക്കാൻ ഒരുങ്ങുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. 2011 ൽ ശ്വേത സിങിന്‍റെ അമ്മ കാൻസർ ബാധിച്ച് മരിച്ചു. കഴിഞ്ഞ വർഷം പിതാവ് കോവിഡ് -19 പിടിപെട്ട് മരിക്കുകയും ചെയ്തു.

വാർത്താ ഏജൻസിയായ ഐഎഎൻഎസിലെ ഒരു റിപ്പോർട്ട് പ്രകാരം സിംഗിന് രണ്ട് സഹോദരിമാരുണ്ടെന്നും പറയുന്നു. കോവിഡ് -19 മൂലം അനാഥരായവരുടെ ക്ഷേമത്തിനായുള്ള ഉത്തരാഖണ്ഡ് സർക്കാരിന്റെ പദ്ധതിയായ വാത്സല്യ യോജനയിൽ നിന്ന് 3,000 രൂപയും അവളുടെ പിതാവ് ജോലി ചെയ്തിരുന്ന ഒരു നിർമ്മാണ യൂണിറ്റിൽ നിന്ന് 10,000 രൂപയും അവർക്ക് ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

advertisement

നേപ്പാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു 'ജിയു'വിന്റെ നിർദ്ദേശപ്രകാരമാണ് സിംഗ് പ്രവർത്തിച്ചതെന്ന് പോലീസ് പറയുന്നു. ഈ വ്യക്തിയുടെ നിർദ്ദേശപ്രകാരമാണ് അവർ @jattkhalsa07 എന്ന ട്വിറ്റർ ഹാൻഡിൽ ഉണ്ടാക്കിയതും മുസ്ലീം സ്ത്രീകളുടെ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതും. ശ്വേത സിംഗ്, വിശാൽ കുമാർ ഝാ എന്നിവരോടൊപ്പം മായങ്ക് റാവലിനെയും പിടിക്കാനായത് കേസ് അന്വേഷണം വേഗത്തിലാക്കുമെന്ന് മുംബൈ പൊലീസ് പ്രതീക്ഷിക്കുന്നു.

ഹിന്ദുസ്ഥാൻ ടൈംസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, @giyu44 എന്ന ഹാൻഡിൽ ഉപയോഗിക്കുന്ന ഒരു ട്വിറ്റർ ഉപയോക്താവ് ആപ്പിന്റെ "യഥാർത്ഥ സ്രഷ്ടാവ്" ആണെന്ന് അവകാശപ്പെട്ടു. “നിങ്ങൾ തെറ്റായ ആളെ അറസ്റ്റ് ചെയ്തു, മുംബൈ പോലീസ്. ഞാൻ #BulliBaiApp-ന്റെ സ്രഷ്ടാവാണ്. നിങ്ങൾ അറസ്റ്റ് ചെയ്ത രണ്ട് നിരപരാധികളുമായി ഒരു ബന്ധവുമില്ല, അവരെ എത്രയും വേഗം വിട്ടയക്കുക, ”ഉപയോക്താവിന്റെ ട്വീറ്റ് ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.

advertisement

Also Read- പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ച നിയമ പോരാട്ടത്തിലേക്ക്

“ഈ തകർച്ച ആരംഭിച്ചപ്പോൾ, അത് എന്തായിരിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു, അതിനാൽ ഞാൻ എന്റെ സുഹൃത്തുക്കളുടെ അക്കൗണ്ടുകൾ ഉപയോഗിക്കുകയായിരുന്നു. വിശാലിന്‍റെയും ശ്വേതയുടെയും. ഞാൻ അവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കുന്നു.. ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് അവർക്കറിയില്ലായിരുന്നു. ഇപ്പോൾ എന്നെ അറസ്റ്റ് ചെയ്യാം... ആരെങ്കിലും വിമാനത്തിൽ എന്റെ യാത്രയ്ക്ക് സൗകര്യമൊരുക്കിയാൽ ഞാൻ വ്യക്തിപരമായി കീഴടങ്ങും," അത് തുടർന്നുള്ള ട്വീറ്റുകൾ ഉദ്ധരിച്ചു.

ആപ്ലിക്കേഷൻ സൃഷ്ടിക്കാൻ ഉപയോഗിച്ച യഥാർത്ഥ ഉപയോക്തൃനാമം, പാസ്‌വേഡ്, സോഴ്‌സ് കോഡ് എന്നിവ പങ്കിടാമെന്നും ഇതേ ട്വിറ്റർ ഉപയോക്താവ് പറയുന്നു, ഇയാളുടെ അവകാശവാദം പരിശോധിക്കാൻ മുംബൈ പോലീസ് ട്വിറ്റർ ഹാൻഡിന്റെ ഉടമയെ കണ്ടെത്തുകയാണെന്ന് റിപ്പോർട്ട് പറയുന്നു.

തങ്ങളുടെ ഐഡന്റിറ്റിയെക്കുറിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ആപ്പ് പ്രൊമോട്ട് ചെയ്ത തങ്ങളുടെ ട്വിറ്റർ ഹാൻഡിലുകളിൽ പ്രതികൾ സിഖ് സമുദായവുമായി ബന്ധപ്പെട്ട പേരുകൾ ഉപയോഗിച്ചതായി തോന്നുന്നുവെന്നും മുംബൈ പോലീസ് പറയുന്നു. “ഹാൻഡിലിന്റെ (ആപ്പുമായി ലിങ്ക് ചെയ്‌തിരിക്കുന്ന) സ്റ്റാറ്റസ് അനുസരിച്ച്, ഖൽസ സിഖ് ഫോഴ്‌സിന്റെ കമ്മ്യൂണിറ്റി ഓപ്പൺ സോഴ്‌സ് ആപ്പാണ് ബുള്ളി ബായ് എന്ന് പറയുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ (അപരനാമം) നൽകിയത്, അതേക്കുറിച്ച് ഞങ്ങൾ അന്വേഷിച്ചു വരികയാണ്,” മുംബൈ പോലീസ് കമ്മീഷണർ ഹേമന്ത് നഗ്രാലെ പറഞ്ഞു.

Summary- Police arrests main conspirator of the bulli bai app which targeted Muslim women online auction issue

മലയാളം വാർത്തകൾ/ വാർത്ത/India/
Bulli Bai App | മുസ്ലീം യുവതികളെ ഓൺലൈനിൽ ലേലത്തിൽവെച്ച സംഭവം; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories