ഇതിനിടെ, നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഒരുമിച്ചു നടപ്പാക്കണമെന്ന ഡൽഹി ഹൈക്കോടതിയുടെ വിധിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ കേന്ദ്രം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഡൽഹി സർക്കാരും സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
Also Read- നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്തേണ്ട; കേന്ദ്രസർക്കാരിന്റെ ഹർജി തള്ളി
advertisement
പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്താൻ സാധിക്കില്ലെന്നായിരുന്നു ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. എന്നാൽ ഒരാഴ്ചയ്ക്കു ശേഷം വധശിക്ഷയ്ക്കുള്ള നടപടികൾ ആരംഭിക്കണമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് സുരേഷ് കെയ്ത് അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. കേസിലെ പ്രതി വിനയ്കുമാറിന്റെയും ദയാഹർജി രാഷ്ട്രപതി തള്ളിയതിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
