പ്രതാപ്ഗഡ് ജില്ലയിലെ അർനോഡ് പൊലീസ് സ്റ്റേഷനിലെ ലാൽഗഡ് ഗ്രാമപഞ്ചായത്തിലാണ് സംഭവം. പ്രദേശത്ത് ഒരു സ്ത്രീയെ ചങ്ങലയിൽ ബന്ധിപ്പിച്ച് കിടത്തിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചിലർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ച പൊലീസ് സംഘം പ്രദേശത്ത് എത്തുകയും ഒരു സ്ത്രീയെ ചങ്ങലകളാൽ ബന്ധിച്ചിരിക്കുന്നത് കാണുകയുമായിരുന്നു.
രണ്ടേ രണ്ടു കഥാപാത്രങ്ങൾ, 'മതിലുകൾ വിജയം'; ചിത്രം കൂടുതൽ പ്ലാറ്റ്ഫോമുകളിൽ
ഹോളിയോട് അനുബന്ധിച്ചാണ് ഭർത്താവ് ഭാര്യയെ ചങ്ങലയിൽ ബന്ധിച്ചത്. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ആയിരുന്നു നാൽപതുകാരിയെ ഭർത്താവ് ചങ്ങലയിൽ ബന്ധിച്ചത്. തന്റെ അമ്മയെ പാടത്ത് സഹായിക്കാനായി ഇടയ്ക്കിടയ്ക്ക് ഹീൻഗ് ലാട്ടിൽ പോകാറുണ്ടെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
advertisement
വ്യാജ വാറ്റ്: ഡിവൈഎഫ്ഐ നേതാക്കൾക്ക് പിന്നാലെ യുവമോർച്ച നേതാവും അറസ്റ്റിൽ
'എന്റെ ഭർത്താവ് എന്റ് മാതൃദേശത്ത് എത്തുകയും കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ച് എന്ന് മർദ്ദിക്കുകയും ചെയ്തു. എന്റെ പ്രായമായ അമ്മയുടെ കാര്യം നോക്കാൻ ഞാൻ മാത്രമാണ് ഉള്ളത്. എന്നാൽ, എന്റെ ഭർത്താവ് മദ്യപിച്ച് എത്തി എന്നെ മർദ്ദിക്കുകയായിരുന്നു. അയാൾ ചിന്തിക്കുന്നത് ഞാൻ അയാളെ ചതിക്കുകയാണെന്നാണെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഹോളി ആഘോഷത്തിനിടയ്ക്ക് ആയിരുന്നു ഭർത്താവ് യുവതിയെ ചങ്ങലയിൽ ബന്ധിച്ചത്.
ഹോളിക്ക് രണ്ടു - മൂന്ന് ദിവസം മുമ്പ് ഭർത്താവും ഒരു മകനും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് തന്നെ ചങ്ങലയിൽ ബന്ധിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു. മൂന്ന് മാസത്തോളമായി ഭർത്താവ് തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്നും ശാരീരികവും മാനസികവുമായ പീഡനം തുടരുകയാണെന്നും അവർ പൊലീസിനോട് പറഞ്ഞു.
തന്റെ അവസ്ഥയ്ക്ക് കാരണക്കാരായവർക്ക് എതിരെ കർശനമായ നടപടിയെടുക്കണമെന്ന് യുവതി പൊലീസിനോട് ആവശ്യപ്പെട്ടു.
