കോവിഡിനെ തുടർന്ന് റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് തുക മടക്കി നൽകണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ ആണ് ഹർജി സമർപ്പിച്ചത്. ഹർജിയിൽ വിമാനക്കമ്പനികളുമായി ചർച്ച നടത്തി പരിഹാരമുണ്ടാക്കാൻ ജൂൺ 12ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു.
ഇതുപ്രകാരം വിമാന കമ്പനികളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം തയ്യാറാക്കിയ നിർദേശങ്ങളാണ് വ്യോമായന മന്ത്രാലയം സുപ്രീംകോടതിയിൽ സമർപ്പിച്ചത്. കേസ് ബുധനാഴ്ച്ച വീണ്ടും പരിഗണിക്കും. ആദ്യ രണ്ട് ലോക്ക് ഡൗണ്‍ കാലയളവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്ര മുടങ്ങിയവര്‍ക്കാണ് പണം തിരിച്ചുകിട്ടുക.
advertisement
എന്താണ് ക്രെഡിറ്റ് ഷെൽ?
മാര്‍ച്ച് 25 മുതല്‍ മെയ് 3 വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് പണം തിരിച്ചു കിട്ടുക. തുക മടക്കി നൽകാൻ സാധിക്കാത്ത വിമാന കമ്പനികൾക്ക് യാത്രക്കാർക്ക് യാത്രാ സൗകര്യം ഒരുക്കാം. നേരത്തെ ബുക്ക് ചെയ്ത റൂട്ടിലോ അല്ലാത്ത മറ്റു റൂട്ടിലോ യാത്രയ്ക്ക് അവസരം ഒരുക്കണം. കൂടാതെ, ടിക്കറ്റ് ബുക്ക് ചെയ്ത വ്യക്തി നിർദേശിക്കുന്നവർക്കും യാത്രയ്ക്കുള്ള അവസരം ഒരുക്കാം. 2021 മാര്‍ച്ച് 31 വരെയാണ് ക്രെഡിറ്റ് ഷെൽ അവസരം.
You may also like:പൂച്ച ചാടിയപ്പോൾ ടിവി മറിഞ്ഞു വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം [NEWS]Novak Djokovic Disqualified| ലൈൻ ജഡ്ജിന്റെ മേൽ പന്ത് തട്ടി; നൊവാക്ക് ജോക്കോവിച്ചിനെ യുഎസ് ഓപ്പണിൽ നിന്ന് അയോഗ്യനാക്കി [NEWS] 'അത് ഇങ്ങേരും, അങ്ങേരും തമ്മിലുള്ള ഒരു ഇത് ആണ്'; മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി സലിം കുമാർ [NEWS]
ടിക്കറ്റ് റദ്ദാക്കപ്പെട്ട അന്നു മുതൽ ജൂൺ 30 വരെ തുകയുടെ അര ശതമാനം വീതവും അതിന് ശേഷം മാർച്ച് വരെ 0.75 ശതമാനവും ക്രെഡിറ്റ് ഷെല്ലിന്റെ മൂല്യം വർധിപ്പിക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു.