എസ് സോമനാഥ് മുതല്‍ എം ശങ്കരന്‍ വരെ; ചന്ദ്രയാന്‍-3 ദൗത്യത്തിന് പിന്നിലെ പ്രധാന വ്യക്തികള്‍
മാർസ് ഓർബിറ്റർ മിഷൻ യാഥാർത്ഥ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞയാണ് ഋതു കരിദാൽ ശ്രീവാസ്തവ എന്ന് ലോക സാമ്പത്തിക ഫോറം വിലയിരുത്തുന്നു. 1996-ൽ ലഖ്‌നൗ സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ എംഎസ്‌സിയും ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്‌സി) നിന്ന് എംടെക്കും നേടി. ലക്നൗ സര്‍വകലാശാലയിലെ ഏറ്റവും മിടുക്കിയായ വിദ്യാര്‍ത്ഥിയായിരുന്നു ഋതു കരിദാൽ എന്നാണ് അവിടത്തെ അദ്ധ്യാപകര്‍ അടക്കമുള്ളവരുടെ അഭിപ്രായം.
advertisement
Chandrayaan-3 Launch LIVE| അഭിമാനം ആകാശത്തോളം; ചന്ദ്രയാൻ 3 വിക്ഷേപിച്ചു
അതേസമയം വളരെ ചെറുപ്രായത്തിൽ തന്നെ ഋതു കരിദാൽ ബഹിരാകാശ പര്യവേക്ഷണത്തിൽ ഉള്ള തന്റെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ഐഎസ്ആർഒയുടെയും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെയും ബഹിരാകാശ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്താ ലേഖനങ്ങൾ ശേഖരിക്കുന്നത് സ്കൂൾ പഠനകാലത്ത് ഋതുവിന്റെ പ്രധാന ഹോബികളിൽ ഒന്നായിരുന്നു. അങ്ങനെ 1997 നവംബറിൽ ആണ് ഋതു ഐ എസ് ആര്‍ ഒയിൽ പ്രവേശിച്ചത്. തുടർന്ന് ഐഎസ്ആർഒയുടെ നിരവധി അഭിമാനകരമായ ദൗത്യങ്ങളില്‍ ഋതു കരിദാൽ പ്രവർത്തിച്ചു. കൂടാതെ നിരവധി ദൗത്യങ്ങളുടെ ഓപ്പറേഷൻസ് ഡയറക്ടറുടെ ഉത്തരവാദിത്തവും അവർ കൈകാര്യം ചെയ്തിട്ടിട്ടുണ്ട്. നിലവിൽ അന്താരാഷ്ട്ര, ദേശീയ പ്രസിദ്ധീകരണങ്ങളിലടക്കം 20 ലധികം പ്രബന്ധങ്ങളും ഋതു കരിദാൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.