സാമുദായിക സൗഹാർദം തകർക്കുന്നതും കലാപത്തിന് പ്രേരിപ്പിക്കുന്നതുമാണ് പ്രസംഗമെന്ന് കത്തിൽ ആരോപിക്കുന്നു. ഉദയനിധി മാപ്പ് പറയാൻ തയാറാകുന്നില്ലെന്നും പറഞ്ഞതിനെ ന്യായീകരിക്കുകയാണെന്നും കത്തിൽ പറയുന്നു. 14 ജഡ്ജുമാരും 130 മുൻ സർക്കാർ ഉദ്യോഗസ്ഥരും 20 അംബാസഡർമാരും 118 സൈനിക ഉദ്യോഗസ്ഥരുമാണ് കത്തെഴുതിയത്.
advertisement
സനാതനധർമം മലേറിയ, കൊതുക്, കൊറോണ, ഡെങ്കി എന്നിവയൊക്കെ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതുണ്ടെന്നായിരുന്നു തമിഴ്നാട് കായിക, യുവജനക്ഷേമ മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശം. തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സനാതനധർമ അബോളിഷൻ കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. സ്ത്രീകളെ അടിമകളാക്കുന്നുവെന്നും വീടിന് പുറത്തേക്ക് ഇറങ്ങാൻ സനാതന ധർമം അനുവദിക്കുന്നില്ലെന്നും ഉദയനിധി പറഞ്ഞതായി കത്തിൽ പറയുന്നു.
Also Read- എന്താണ് സനാതന ധര്‍മം? സാമൂഹിക നീതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എന്തൊക്കെ?
സംഭവം വിവാദമായതോടെ ബിജെപിയും ഹിന്ദു സംഘടനകളും ഉദയനിധിക്കെതിരെ രംഗത്ത് വന്നിരുന്നു. ഉദയനിധിയുടെ തല വെട്ടുന്നവർക്ക് അയോധ്യയിലെ തപസ്വി ചൗനി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ പരംഹൻസ് ആചാര്യ 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിൽ പ്രതികരണവുമായി എത്തിയ ഉദയനിധി, ഇത്തരം ഭീഷണികളെ താൻ ഭയക്കുന്നില്ലെന്നും തമിഴ്നാടിന് വേണ്ടി റെയിൽവേ ട്രാക്കിൽ തലവെച്ചയാളുടെ ചെറുമകനാണ് താനെന്നും ഓർമിപ്പിച്ചിരുന്നു
Summary: Total of 262 eminent persons – 14 judges, 130 bureaucrats, including 20 ambassadors, and 118 Armed Forces officers – have written to Chief Justice of India (CJI) DY Chandrachud to take suo motu cognisance of Udhayanidhi Stalin’s remarks on Sanatan Dharma, stating it “could incite communal disharmony and sectarian violence”.