ഒരു മാസം നീണ്ട തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്കൊടുവിലാണ് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ സംസ്ഥാനങ്ങൾ വിധിയെഴുതിത്. അഞ്ച് സംസ്ഥാനങ്ങളിലായി 690 മണ്ഡലങ്ങളില്‍ ആണ് തെരഞ്ഞെടുപ്പ് നടന്നത്.
ഉത്തർപ്രദേശ്
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ബിജെപിയുടെ ശക്തികേന്ദ്രമായിരുന്ന ഉത്തര്‍പ്രദേശില്‍ വലിയ വെല്ലുവിളി സൃഷ്ടിക്കാൻ സാധിച്ചെന്നാണ് അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാർട്ടി അവകാശപ്പെടുന്നത്. എന്നാൽ വൻ ഭൂരിപക്ഷത്തോടെ ഉത്തർപ്രദേശിൽ അധികാരം നിലനിർത്തുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. 403 മണ്ഡലങ്ങളില്‍ ഏഴ് ഘട്ടങ്ങളിലായി രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനം വിധി എഴുതി. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സെമി ഫൈനലായാണ് ഉത്തര്‍പ്രദേശിലെ പോരാട്ടത്തെ രാജ്യം ഉറ്റു നോക്കുന്നത്.
advertisement
2017ലെ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
പഞ്ചാബ്
തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ കോൺഗ്രസിന് ഭരണം നഷ്ടമാകുമെന്നും ആം ആദ്മി പാർട്ടി അട്ടിമറി ജയം നേടുമെന്നുമാണ്. എക്‌സിറ്റ് പോളുകളുടെ പ്രവചനം. എന്നാൽ വോട്ടെണ്ണൽ വരെ കാത്തിരിക്കണമെന്നാണ് കോൺഗ്രസ് ക്യാംപ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. അധികാരം നിലനിർത്താനാകുമെന്ന് തന്നെയാണ് പാർട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്. മറുവശത്ത് പഞ്ചാബിൽ ഭരണം പിടിച്ചാൽ രാജ്യത്ത് കൂടുതൽ ഇടങ്ങളിലേക്ക് സ്വാധീനം വർദ്ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാർട്ടി.
Also Read- Assembly Election 2022| കാർഷിക കരുത്തിൽ പഞ്ചാബിൽ ആര് കൊയ്യും നൂറുമേനി?
2017ലെ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
ഗോവ
ഗോവയിലും കനത്ത തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് ഇത്തവണ സാക്ഷിയായത്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും വിജയം നേടാനാകാതെ പോയതിന്‍റെ നിരാശയിലായിരുന്നു കോൺഗ്രസ്. എന്നാൽ ഇത്തവണ ശക്തമായി തിരിച്ചുവരാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ഒരു അട്ടിമറിയും നടക്കില്ലെന്നും, കൂടുതൽ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്ന് ബിജെപി അവകാശപ്പെടുന്നു. ഗോവയിൽ ഇത്തവണ തൂക്കു മന്ത്രിസഭ ആയിരിക്കുമെന്നാണ് എക്സിറ്റ് പോളുകളിൽ ഏറെയും പ്രവചിക്കുന്നത്.
Also Read- Assembly Election 2022 | സ്ഥാനാർഥികളെ റിസോർട്ടിലാക്കിയ ഈ മനോഹര തീരത്ത് ആരു വരും? ഗോവയെ അറിയാം
2017ലെ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
ഉത്തരാഖണ്ഡ്
ഉത്തരാഖണ്ഡിൽ ഭരണം നിലനിർത്താനാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 70 സീറ്റുകളുള്ള സംസ്ഥാനത്ത് എക്സിറ്റ് പോൾ ഫലങ്ങളിൽ ഏറെയും ബിജെപിക്ക് അനുകൂലമായിരുന്നു. ബിജെപി 35 മുതൽ 40 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം.
മണിപ്പൂർ
60 സീറ്റുകളുള്ള മണിപ്പൂരിൽ ഫെബ്രുവരി 28 നും മാർച്ച് 5 നും രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോളുകളിലെല്ലാം മണിപ്പൂരിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ നേതൃത്വത്തിൽ ബിജെപിയുടെ തുടർഭരണമാണ് പ്രവചിക്കുന്നത്. ആജ് തക്, എബിസി എക്സിറ്റ് പോളുകളും ബിജെപിയുടെ വിജയം പ്രവചിച്ചു. ബിജെപിക്ക് 35ൽ കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം.
Also Read- Assembly Election 2022| മണി മണി പോലെ തെരഞ്ഞെടുക്കുമോ മണിപ്പൂർ?
2017ലെ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
നാളെ 8 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. വിവിപാറ്റുകളില്‍ നിന്ന് ആദ്യ മണിക്കൂറിന് ഉള്ളില്‍ തന്നെ സൂചനകള്‍ അറിയാന്‍ കഴിയും. വോട്ടെണ്ണലിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കനത്ത സുരക്ഷയിലാണ് അഞ്ച് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ നടക്കുന്നത്. മണിപ്പൂരിൽ ഉൾപ്പടെ പ്രശ്നബാധിത പ്രദേശങ്ങളിൽ കേന്ദ്രസേനയെ ഉൾപ്പടെ രംഗത്ത് ഇറക്കിയിട്ടുണ്ട്. വോട്ടെണ്ണൽ തത്സമയം അറിയിക്കാൻ വിപുലമായ സജ്ജീകരണങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുണ്ട്.
