മുസ്ലീം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും അവർ അങ്ങനെ ചെയ്യേണ്ടത് നിർബന്ധമല്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബോർഡ് വ്യക്തമാക്കി. പള്ളികളിൽ വരുന്നതിന് പകരം വീട്ടിൽ തന്നെ പ്രാർത്ഥന നടത്താനും സ്ത്രീകൾക്ക് അവസരമുണ്ടെന്നും ഇതിൽ വ്യക്തമാക്കുന്നു.
also read:24 ആഴ്ച വരെ ഗർഭച്ഛിദ്രത്തിന് അനുമതി; നിയമ ഭേദഗതിക്ക് അംഗീകാരം നൽകി മന്ത്രിസഭ
ആരാധനാലയത്തിൽ പ്രവേശിക്കാൻ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയുടെ നിർദേശം തേടി രണ്ട് മുസ്ലീം സ്ത്രീകൾ സമർപ്പിച്ച ഹര്‍ജിയിലാണ് ബോർഡ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
advertisement
ഇക്കാര്യത്തിൽ കോടതിയുടെ ഇടപെടലിനെ ബോർഡ് എതിർത്തു. പള്ളികള്‍ സ്വകാര്യ സ്ഥാപനങ്ങളാണ്. അവിടുത്തെ ആചാരങ്ങള്‍ തീരുമാനിക്കേണ്ടത് പള്ളികളുടെ ഭരണസമിതികളാണ്. മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന് വിദഗ്ദ സമിതി എന്ന നിലയില്‍ അഭിപ്രായം പറയാന്‍ മാത്രമേ കഴിയുകയുള്ളു. പള്ളികള്‍ക്കുമേല്‍ മറ്റു അധികാരങ്ങള്‍ ഒന്നുമില്ല - സത്യവാങ്മൂലത്തിൽ ബോർഡ് വ്യക്തമാക്കുന്നു.
മതപരമായ ആചാരങ്ങളില്‍ കോടതി ഇടപെടരുതെന്നും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിക്ക് ഉപദേശം നൽകാൻ മാത്രമേ കഴിയൂവെന്നും നിർദ്ദേശങ്ങൾ നൽകാനാവില്ലെന്നും ബോർഡ് .
