മാർച്ച് ഒൻപതിന് ആയിരുന്നു സംഭവം നടന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ ഹിതേഷ ചന്ദ്രാനി എന്ന യുവതിക്കാണ് സൊമാറ്റോ ഡെലിവറി ബോയിയുടെ ഭാഗത്ത് നിന്ന് ഈ മോശം അനുഭവം ഉണ്ടായത്. തന്‍റെ മൂക്കിന് ഗുരുതര പരുക്കേറ്റുവെന്നും ശസ്ത്രക്രിയ വേണ്ടി വന്നുവെന്നുമാണ് ഹിതേഷ ആരോപിച്ചത്. സംഭവത്തിൽ പരാതി ഉയർന്നതിന് പിന്നാലെ പ്രതിയെ ഇലക്ട്രോണിക് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.
ഓർഡർ നൽകിയ ഭക്ഷണം വൈകിയതുമായി ബന്ധപ്പെട്ട് ഉണ്ടായ ചില തർക്കങ്ങളെ തുടർന്ന് സൊമാറ്റോ ജീവനക്കാരൻ തന്‍റെ മൂക്കിടിച്ച് തകർത്തതായാണ് ഹിതേഷ ആരോപിച്ചത്. ചോരയൊലിപ്പിക്കുന്ന മൂക്കുമായി നിൽക്കുന്ന വീഡിയോയിലാണ് തനിക്കുണ്ടായ ദുരനുഭവം ഇവർ പങ്കുവച്ചത്. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
advertisement
സംഭവവുമായി ബന്ധപ്പെട്ട് യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞത് ഇങ്ങനെ,
So guys this just happened to me yesterday
'രാവിലെ മുതൽ ജോലി ചെയ്യുന്നതിനാൽ സോമാറ്റോയിൽ നിന്നാണ് ഭക്ഷണം ഓർഡർ ചെയ്തത്. വൈകുന്നേരം 3: 30 ഓടെയാണ് ഓർഡർ നൽകിയത്, അത് 4:30 ഓടെ ഡെലിവറി ചെയ്യേണ്ടതായിരുന്നു. എന്നാല് കൃത്യസമയത്ത് ഓർഡർ ലഭിച്ചില്ല. ഇതോടെ സോമാറ്റോ കസ്റ്റമർ കെയറിൽ വിളിച്ച് ഒന്നുകിൽ ഡെലിവറി സൗജന്യമാക്കുക അല്ലെങ്കിൽ കാൻസൽ ചെയ്യുക എന്നാവശ്യപ്പെട്ടു' യുവതി വീഡിയോയിൽ പറയുന്നു.
ഭർത്താവിന് നാലു ഭാര്യമാർ കൂടി; അഞ്ചാം ഭാര്യ 65കാരനെ മൃഗീയമായി കൊലപ്പെടുത്തി
'എന്നാല് ഇതിനിടെ സൊമാറ്റോ ഡെലിവറി ബോയ് ഇവിടെയെത്തിയിരുന്നു. വാതിൽ മുഴുവൻ തുറക്കാതെ ഒരു വിടവിൽ നിന്ന് ഞാൻ അദ്ദേഹത്തോട് സംസാരിച്ചു, കസ്റ്റമർ കെയറുമായി സംസാരിക്കുകയാണെന്ന് ഞാൻ പറഞ്ഞു. വളരെ വൈകിപ്പോയതിനാൽ ഓർഡർ വേണ്ടെന്നും അറിയിച്ചു. പക്ഷേ, ഓർഡർ തിരികെ കൊണ്ടുപോകാൻ വിസമ്മതിച്ച അയാൾ ഞാൻ നിങ്ങളുടെ അടിമയല്ല എന്നാണ് അലറിയത്. വാതിൽ പിന്നിലേക്ക് തള്ളി, ഓർഡർ തിരികെ പിടിച്ചു വാങ്ങി മൂക്കില്‍ ഇടിക്കുകയായിരുന്നു. ഞാൻ വളരെയധികം ഭയപ്പെട്ടു പോയി' ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെ യുവതി വിശദീകരിച്ചു.