നാഗ്പുർ: ഭർത്താവിന് താനല്ലാതെ നാലു ഭാര്യമാർ കൂടി ഉണ്ടെന്നറിഞ്ഞ അഞ്ചാം ഭാര്യ അറുപത്തിയഞ്ചുകാരനെ ദാരുണമായി കൊലപ്പെടുത്തി. നാഗ്പുരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ആളുടെ അഞ്ചാം ഭാര്യയായ ഇരുപത്തിയെട്ടു വയസ് മാത്രം പ്രായമുള്ള യുവതിയെ നാഗ്പുർ പൊലീസ് അറസ്റ്റ് ചെയ്തു.
സ്വാതി ലക്ഷ്മൺ മാലിക് എന്ന ഇരുപത്തിയെട്ടുകാരിയായ യുവതിയാണ് അറസ്റ്റിലായത്. ജരിപട്ക സ്വദേശിയായ അറുപത്തിയഞ്ചുകാരനായ ലക്ഷ്മൺ രാംലാൽ മാലിക് എന്നയാളുടെ അഞ്ചാം ഭാര്യ ആയിരുന്നു ഇരുപത്തിയെട്ട് വയസ് മാത്രം പ്രായമുള്ള സ്വാതി ലക്ഷ്മൺ മാലിക്.
വിദ്യാഭ്യാസ കിറ്റ് ഫണ്ട് വിവാദത്തില്‍ കുരുങ്ങി മുസ്ലിംലീഗ്; എം എസ് എഫ് ദേശീയ പ്രസിഡന്റിനെതിരെ ആരോപണം
ലക്ഷ്മൺ മാലികിന് ഭാര്യ സ്വാതിയിൽ ഉണ്ടായ സംശയങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സ്വാതിയിൽ ലക്ഷ്മൺ മാലികിന് പിറന്ന ഇളയമകന്റെ പിതൃത്വം ഏറ്റെടുക്കാൻ ഇയാൾ തയ്യാറായിരുന്നില്ല. സ്വാതിയുടെ വിശ്വസ്തതയെ ലക്ഷ്മൺ മാലിക് സംശയിച്ചിരുന്നു. ഇതായിരുന്നു കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാൻ തയ്യാറാകാതിരുന്നതിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
Rain Alert | സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ യെല്ലോ അലർട്ട്
തിങ്കളാഴ്ചയാണ് ദാരുണമായ സംഭവം ഉണ്ടായത്. വീട്ടിൽ നിന്ന് ഇറങ്ങിയാൽ ലക്ഷ്മൺ സുഹൃത്തിന്റെ ഓഫീസിൽ ആയിരിക്കും ഉണ്ടാകുക. സ്വാതി ഇവിടെ എത്തി ലക്ഷ്മണുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. തുടർന്ന്, ലക്ഷ്മണിനെ സ്വാതി അയാൾ ഇരുന്ന കസേരയിൽ കെട്ടിയിട്ടു. രണ്ടു കൈകളും കസേരയുടെ പിന്നിലാക്കിയാണ് കെട്ടിയിട്ടത്. തുടർന്ന്, സ്വാതി ലക്ഷ്മണുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട് കഴിഞ്ഞതിന് പിന്നാലെയാണ് കൊലപാതകം നടന്നത്. കത്തി ഉപയോഗിച്ച് സ്വാതി ലക്ഷ്മണിന്റെ കഴുത്ത് മുറിക്കുകയായിരുന്നു.
കൊല്ലം പുനലൂരിൽ കണക്കിൽപ്പെടാത്ത ഒന്നേകാൽ കോടി രൂപ പിടികൂടി
ലക്ഷ്മൺ ഉണ്ടായിരുന്ന സ്ഥലത്ത് തിങ്കളാഴ്ച സ്വാതിയെ എത്തിച്ചതായി ഒരു കാബ് ഡ്രൈവർ മൊഴി നൽകുക ആയിരുന്നു. ഇതിനെ തുടർന്ന് സ്വാതിയെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിന് ഒടുവിലാണ് ലക്ഷ്മണിനെ കൊന്നത് താനാണെന്ന് സ്വാതി പൊലീസിനോട് ഏറ്റു പറഞ്ഞത്. ഇരുവരും തമ്മിൽ പണത്തെ ചൊല്ലി തർക്കം ഉണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി.
ലോക്ഡൗൺ ഹോംവർക്ക് ഫലം കണ്ടു; അശ്വിൻ എതിരാളികളെ കുടുക്കിയത് പന്തിൽ ബുദ്ധി നിറച്ച്!
ആശുപത്രിയിലെ ശുചീകരണ തൊഴിലാളി ആയിരുന്നു ലക്ഷ്മൺ. എന്നാൽ, തന്റെ അഞ്ചു ഭാര്യമാരും മക്കളും ഉണ്ടായിട്ടും ഇവരുടെ ആരുടെയും ഒപ്പം ലക്ഷ്മൺ താമസിച്ചിരുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assaulting woman, Crime, Crime news, Man killed