Also Read- മലയാളികളെ വീഴ്ത്തുമോ കണ്ണൂരിന്റെ മരുമകൾ ; അസം സ്വദേശിനി മുൻമിയുമുണ്ട് തെരഞ്ഞെടുപ്പ് അങ്കത്തിന്
ആകെ പത്രികകൾ
ഗ്രാമപഞ്ചായത്തുകൾ- 1,14,515
ബ്ലോക്ക് പഞ്ചായത്തുകൾ- 12,322
ജില്ലാ പഞ്ചായത്തുകൾ- 1865
മുനിസിപ്പാലിറ്റികൾ- 19,747
കോർപറേഷനുകൾ- 3843
ജില്ലതിരിച്ചുള്ള കണക്ക് (ആകെ പത്രികകൾ)
തിരുവനന്തപുരം- 12,982
കൊല്ലം- 11,880
പത്തനംതിട്ട- 7190
ആലപ്പുഴ- 11614
കോട്ടയം- 9934
ഇടുക്കി- 5261
എറണാകുളം- 15,723
തൃശൂർ- 15,687
advertisement
പാലക്കാട്- 11,401
മലപ്പുറം- 18,612
കോഴിക്കോട്- 12,666
വയനാട്- 4281
കണ്ണൂർ- 10,155
കാസർഗോഡ്- 4906
19 ഇടത്ത് ഒറ്റസ്ഥാനാർഥികൾ മാത്രം
വോട്ടെടുപ്പിന് മുമ്പെ കണ്ണൂർ, കാസർകോട് ജില്ലകളിലെ 19 ഇടങ്ങളിൽ ഇടത് മുന്നണി ശക്തിതെളിയിച്ചു. കണ്ണൂർ ആന്തൂർ നഗരസഭയിലെ ആറ് വാർഡുകളിൽ സിപിഎം സ്ഥാനാർഥികൾക്ക് എതിരില്ല. മൊറാഴ, കാങ്കോൽ, കോൾമൊട്ട, നണിച്ചേരി, ആന്തൂർ, ഒഴക്രോം വാർഡുകളിലാണ് സിപിഎം മാത്രം നാമനിർദ്ദേശ പത്രിക നൽകിയത്. ആന്തൂരിൽ കഴിഞ്ഞ തവണ 14 ഇടത്ത് എതിരാളികളില്ലാതെ എൽഡിഎഫ് ജയിച്ചിരുന്നു.
Also Read- കണ്ണൂരിൽ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിലെ 15 വാർഡുകളിൽ എതിരില്ലാതെ വിജയം
കണ്ണൂർ മലപ്പട്ടം പഞ്ചായത്തിൽ അഞ്ചിടത്തും എൽഡിഎഫിന് എതിർ സ്ഥാനാർഥികൾ പത്രിക നൽകിയില്ല. അടുവാപ്പുറം നോർത്ത്, കരിമ്പിൽ, മലപ്പട്ടം ഈസ്റ്റ്, മലപ്പട്ടം വെസ്റ്റ്, കോവുന്തല വാർഡുകളിലാണിത്. കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിൽ രണ്ട് വാർഡുകളിലും കയ്യൂർ ചീമേനി പഞ്ചായത്തിലെ ഒരു വാർഡിലും ഇടത് സ്ഥാനാർഥികൾ മാത്രം. കോട്ടയം മലബാർ പഞ്ചായത്തിലെ മൂന്നാം വാർഡിലും തളിപ്പറമ്പ് നഗരസഭയിലെ കൂവോഡ് വാർഡിലും സിപിഎം സ്ഥാനാർത്ഥികൾ മാത്രമാണ് പത്രിക നൽകിയത്. കാസർകോട് ജില്ലയിലെ മടിക്കൈ പഞ്ചായത്തിലെ മൂന്ന് സീറ്റിലും ഇടതിന് എതിരില്ല.
സൂക്ഷ്മ പരിശോധന
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ റിട്ടേണിംഗ് ഓഫീസര്‍മാരുടെയും അസി.റിട്ടേണിംഗ് ഓഫീസര്‍മാരുടെയും നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടക്കുക. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ് പൂര്‍ത്തിയായിരിക്കണം എന്നതൊഴികെയുള്ള മറ്റു കാര്യങ്ങളില്‍ സൂക്ഷ്മ പരിശോധന നടത്തുന്ന ദിവസത്തിലെ സ്ഥിതിയാണ് യോഗ്യതക്കും അയോഗ്യതക്കും കണക്കാക്കുക.
Also Read- യൂത്ത് കോൺഗ്രസ് നേതാവ് നേരം ഇരുട്ടി വെളുത്തപ്പോൾ ബിജെപിയിൽ; ഇന്ന് NDA സ്ഥാനാർഥി
ഏതെങ്കിലും കേസുകളില്‍ പ്രതിയായതുകൊണ്ട് മാത്രം ഒരാള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു അയോഗ്യതയില്ല. അഴിമതിയ്ക്കോ കൂറില്ലായ്മയ്ക്കോ ഉദ്യോഗത്തില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഏതൊരു ഉദ്യോഗസ്ഥനും പിരിച്ചുവിടപ്പെട്ട തിയതി മുതല്‍ അഞ്ചു വര്‍ഷത്തേയ്ക്ക് അയോഗ്യത ഉണ്ടായിരിക്കും. അയോഗ്യരാക്കപ്പെട്ടവരുടെ ലിസ്റ്റ് കമ്മീഷന്റെ വെബ് സൈറ്റില്‍ പരിശോധനക്ക് ലഭിക്കും.
Also Read- മലപ്പുറത്ത് താമരയ്ക്ക് 'തട്ടമിട്ട' സ്ഥാനാർഥി; വാണിയമ്പലത്തെ സുൽഫത്ത്
ഈ മാസം 12 മുതലായിരുന്നു പത്രിക സമർപ്പണം. കൊവിഡ് പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു പത്രികാ സമർപ്പണം. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 23 നാണ്.