ഇതും വായിക്കുക: ചെങ്ങന്നൂരിനടുത്ത് റെയിൽവേ ട്രാക്കില്‍ മരം കടപുഴകി വീണു; കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
തിങ്കളാഴ്ച വൈകിട്ട് 6.40ന് ചെറിയനാടിനും ചെങ്ങന്നൂരിനും മധ്യേ പേരിശേരി മഠത്തുംപടി ലവൽക്രോസിനു സമീപം മരം കടപുഴകി വീഴുകയായിരുന്നു. റെയിൽവേയുടെ വൈദ്യുതി ലൈനിന് മുകളിലേക്ക് വീണ മരത്തിന് തീയുംപിടിച്ചു. നാഗർകോവിൽ - കോട്ടയം പാസഞ്ചർ ട്രെയിൻ ചെറിയനാട്ട് നിന്ന് ചെങ്ങന്നൂരിലേക്ക് പുറപ്പെട്ട ശേഷമാണ് മരം വീണത് ശ്രദ്ധയിൽപെട്ടത്. പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ചെറിയനാട് ഗ്യാങ്ങിലെ ട്രാക്ക് മെയ്ന്റയ്നർ അനന്തുവിന്റെ അവസരോചിതമായ ഇടപെടൽ മൂലമാണ് അപകടമൊഴിവായത്.
advertisement
ഇതും വായിക്കുക: ഡോ. ഹാരിസ് ഹസനെ അറിയാമോ? ബൈക്കിൽ ഡ്യൂട്ടിക്ക് വരുന്ന, സ്വകാര്യ പ്രാക്ടീസിനെ എതിർക്കുന്ന മെഡിക്കൽ കോളജിലെ ഡോക്ടറെ?
മരം വീണ സ്ഥലത്തുനിന്ന് 600 മീറ്ററോളം പിന്നിലേക്ക് ഓടിയ അനന്തു അപായ സിഗ്നൽ നൽകി ട്രെയിൻ നിർത്തുകയായിരുന്നു. ട്രെയിൻ ഗതാഗതം രണ്ടര മണിക്കൂറോളം മുടങ്ങിയിരുന്നു. റെയിൽവേ ഉദ്യോഗസ്ഥരെത്തി ലൈൻ ഓഫ് ചെയ്ത ശേഷം രാത്രി 8 മണിയോടെ അഗ്നിരക്ഷാസേനയെത്തി മരം വെട്ടിമാറ്റി. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ എട്ടരയോടെയും കോട്ടയം ഭാഗത്തേക്കുള്ള ട്രെയിനുകൾ 9.18നും സർവീസ് പുനരാരംഭിച്ചു.
Summary: Timely intervention of a Railway Track Maintainer ES Ananthu prevented a major disaster involving a passenger train in Chengannur.