പിന്നീട് വിളിച്ച് ഗൂഗിൾ പേ പ്രവർത്തിക്കുന്നില്ലെന്നും എടിഎം കാർഡ് നമ്പർ തരണമെന്നും ആവശ്യപ്പെട്ടു. ധാരാളം ഉത്തരേന്ത്യൻ കസ്റ്റമഴ്സ് ഉള്ള ഷബീർ തട്ടിപ്പുകാരനെ പൂർണമായും വിശ്വസിച്ചു. ബന്ധുവും വസ്ത്ര വ്യാപാരിയായ ഒ പി ഇബ്രാഹിംകുട്ടിയുടെ എടിഎം കാർഡ് നമ്പർ പറഞ്ഞു കൊടുക്കുകയും ചെയ്തു. അതിനുശേഷം ഫോണിലേക്ക് വന്ന ഒടിപി നമ്പറും ചോദിച്ചു. ഒ ടി പി നമ്പർ നൽകിയതോടെ അക്കൗണ്ടിൽനിന്ന് നാൽപതിനായിരം രൂപ നഷ്ടമായി.
advertisement
Also Read-ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി എട്ട് ദിവസം; ഇ-ഫയലിംഗ് എങ്ങനെ ചെയ്യാം?
പെട്ടെന്നുതന്നെ എടിഎം കാർഡ് ബ്ലോക്ക് ചെയ്ത് ഇബ്രാഹിം കുട്ടിയും ഷബീറും സുഹൃത്തായ അഫ്സലിനെ കാണുകയായിരുന്നു. കേരള പൊലീസിൻറെ സൈബർഡോം കൂട്ടായ്മയിൽ അംഗം കൂടിയാണ് അഫ്സൽ. പൊലീസിൽ പരാതി നൽകിയശേഷം അഫ്സൽ സ്വന്തം നിലയ്ക്കും അന്വേഷണം ആരംഭിച്ചു. ഒരു പ്രത്യേക ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് ഉത്തരേന്ത്യൻ സ്വദേശി പൂനെയിൽ നിന്ന് തട്ടിപ്പ് നടത്തിയതെന്ന് അഫ്സലിന് അന്വേഷണത്തിൽ വ്യക്തമായി.
ആപ്പ് അധികൃതരുമായി ബന്ധപ്പെട്ടു. തട്ടിപ്പിന് പിന്നിൽ രാജസ്ഥാൻ സ്വദേശിയായ വിക്രം ആണെന്ന് ഇതോടെയാണ് കണ്ടെത്തിയത്. ഇയാൾ പണം കൈപ്പറ്റിയ അക്കൗണ്ടിൽനിന്ന് രാജസ്ഥാനിലെ വീടിൻറെ കറണ്ട് ബില്ല് അടച്ചിരുന്നു. ബന്ധുവിന്‍റെ ഫോൺ റീചാർജും ചെയ്തിരുന്നു.തട്ടിയെടുത്ത പണം പോയ മറ്റ് അക്കൗണ്ടുകളുടെ വിവരങ്ങളും അഫ്സൽ കണ്ടെത്തി. തുടർന്ന് "തട്ടിപ്പുകാരനെ ഫോണിൽ ബന്ധപ്പെട്ടു. തട്ടിപ്പ് നടത്തിയതിന്റെ മുഴുവൻ വിവരങ്ങളും , തട്ടിപ്പുകാരൻ നിൽക്കുന്ന സ്ഥലത്തിന്റെ ഗൂഗിൾ ലൊക്കേഷനും അങ്ങോട്ടു വാട്സാപ്പിൽ ഇട്ടുകൊടുത്തു" അഫ്സൽ ന്യൂസ് 18 നോട് പറഞ്ഞു
Also Read-കൊറോണ വൈറസ് അന്താരാഷ്ട്ര ഗൂഢാലോചന'; ആരോപണം ഉന്നയിച്ച പാക് പൗരന് രണ്ട് ലക്ഷം രൂപ പിഴ
തന്നെ പറ്റിയുള്ള മുഴുവൻ വിവരങ്ങളും അഫ്സൽ ശേഖരിച്ചു കഴിഞ്ഞു എന്ന് മനസ്സിലാക്കിയ വിക്രം കീഴടങ്ങുകയായിരുന്നു. പരാതി പിൻവലിക്കണമെന്നും പണം തിരിച്ചു നൽകാമെന്നും അപേക്ഷിച്ചു. മുപ്പതിനായിരം രൂപ അക്കൗണ്ടിലേക്ക് തിരിച്ചിടുകയും ചെയ്തു. ബാക്കി 10000 ഉടൻതന്നെ നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്.
"അന്വേഷണത്തിൽ വിക്രം മറ്റുപലരും കബളിപ്പിച്ചതായി വ്യക്തമായിട്ടുണ്ട്. അത് കൊണ്ട് പണം തിരികെ കിട്ടിയാലും കേസ് പിൻവലിക്കേണ്ട എന്നാണ് നിലപാട്'' ഫുഡ് പാലസ് ഉടമ ന്യൂസ് 18 നോട് വ്യക്തമാക്കി. ദുബായിൽ ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന അഫ്സൽ നാട്ടിൽ ഇപ്പോൾ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.