മർദനമേറ്റവർ നൽകിയ ഹർജിയിലാണ് കോടതി നിർദേശം. മുഖ്യമന്ത്രിയുടെ ഗൺമാനെതിരേയും സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരേയും കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്പി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. എന്നാൽ, ജോലിയുടെ ഭാഗമായുള്ള പ്രവർത്തികളാണെന്നായിരുന്നു ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ട്. തുടർന്നാണ് മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അടക്കം ഉൾപ്പെടുത്തി കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തത്.
'ഗണ്‍മാന്‍ മര്‍ദിക്കുന്നത് കണ്ടിട്ടില്ല; ആലപ്പുഴയില്‍ കെ.എസ്.യുക്കാരെ തടഞ്ഞത് പോലീസ്'; മുഖ്യമന്ത്രി
അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരളസദസ്സില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും ബസില്‍ പോകുമ്പോഴാണ് റോഡരികില്‍ യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ചെത്തിയത്. കരിങ്കൊടി പിടിച്ചുവാങ്ങിയ പോലീസ് ഇവരെ മാറ്റിയിരുന്നു. പിന്നാലെ കാറിലെത്തിയ ഗണ്‍മാനും അംഗരക്ഷകരും വണ്ടിനിര്‍ത്തി, ലാത്തികൊണ്ട് വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നു.
advertisement
എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥരുടേത് സ്വാഭാവിക നടപടിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആലപ്പുഴയില്‍ കരിങ്കൊടി പ്രതിഷേധവുമായെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ യൂണിഫോമിട്ട പോലീസുകാരാണ് തടഞ്ഞത്. ഇവരെ ഗണ്‍മാന്‍ മര്‍ദിക്കുന്നത് കണ്ടിട്ടില്ലെന്നും അംഗരക്ഷകര്‍ തനിക്കൊന്നും സംഭവിക്കാതിരിക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.