സംസ്ഥാന ഐടി വകുപ്പാണ് വിവിധ കമ്പനികളുടെ സാങ്കേതിക വിദ്യ വിലയിരുത്തിയത്. ഇരുപതോളം കമ്പനികളിൽ നിന്നാണ് സ്റ്റാർട്ടപ്പായ ഫെയർ കോഡിനെ തെരഞ്ഞെടുത്തത്. മദ്യശാലകളിൽ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വെർച്വൽ ക്യൂവിന് സമാനമായ പ്രവൃത്തി പരിചയമുള്ളതും അവർക്കു തുണയായി.
You may also like:കൂട്ടംകൂടി നിന്ന് മാസ്ക് വിതരണം ചെയ്തു; റോജി എം. ജോണ്‍ എം.എല്‍.എക്കെതിരെ കേസെടുത്തു [NEWS]ലോക്ക് ഡൗണ്‍ കാലത്ത് എ.എ റഹീം അടുക്കളയിൽ; ഡി.വൈ.എഫ്.ഐക്ക് പാചക പുസ്തകം അയച്ച് യൂത്ത് കോൺഗ്രസ് [NEWS]'അദൃശ്യ ശത്രുവിനെ ഒരുമിച്ച് കീഴടക്കും'; മഹാമാരിയുടെ ഈ കാലത്ത് നരേന്ദ്ര മോദിക്കൊപ്പം നിൽക്കുന്നുവെന്ന് ട്രംപ് [NEWS]
advertisement
ബെവ്കോ ഒട്ട്ലെറ്റുകളുടേയും ബാറുകളുടേയും പട്ടിക നൽകിയാൽ രണ്ടു ദിവസത്തിനുള്ളിൽ ആപ് തയാറാക്കി നൽകാമെന്നാണ് കമ്പനിയുടെ ഉറപ്പ്. ഈ ദിവസങ്ങളിൽ ആപിന്റെ ട്രയൽ റണും നടക്കും.
വെർച്വൽ ക്യൂവുമായി സഹകരിക്കാൻ സന്നദ്ധത അറിയിക്കാൻ ആവശ്യപ്പെട്ട് ബിവറേജസ് കോർപ്പറേഷൻ എംഡിയാണ് ബാർ ഉടമകൾക്ക് കത്ത് നൽകിയത്. ബിയർ-വൈൻ പാർലറുകളും സന്നദ്ധത അറിയിക്കണം. ബാറുകളിലൂടെയും ബിയർ-വൈൻ പാർലറുകളിലൂടേയുമുള്ള പാഴ്സൽ വില്പന പരിമിതകാലത്തേക്കു മാത്രമാണെന്നും ബെവ്കോ വ്യക്തമാക്കുന്നു.
ചൊവ്വാഴ്ച മുതൽ മദ്യശാലകൾ തുറക്കാനായിരുന്നു സർക്കാരിന്റെ ആലോചന. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതു രണ്ടു ദിവസം കൂടി വൈകിയേക്കും. മദ്യശാലകൾ തുറക്കുമ്പോഴുള്ള തിരക്ക് ഒഴിവാക്കാനാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നത്.
301 ഷോപ്പുകളാണ് ബെവ്കോയ്ക്കും കൺസ്യൂമർഫെഡിനുമായുള്ളത്. കൂടാതെ 598 ബാറുകളും 357 ബിയർ വൈൻ പാർലറുകളുമുണ്ട്. ഒരു ദിവസം ശരാശരി ഏഴു ലക്ഷം പേരാണ് ബെവ്കോ ഷോപ്പുകളിലെത്തുന്നത്. തിരക്കുള്ള ദിവസങ്ങളിൽ ഇത് 10.5 ലക്ഷംവരെയാകും. ബെവ്കോ ഷോപ്പുകളിലെ തിരക്കൊഴിവാക്കാൻ ബാറുകളിലെ കൗണ്ടറുകളിലൂടെ പാഴ്സലായി മദ്യം നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അബ്കാരി ചട്ടത്തിൽ ഭേദഗതിയും വരുത്തി.മ
ദ്യം വാങ്ങാനുള്ള ഇ-ടോക്കണുകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ നൽകും. ടോക്കണിലെ ക്യൂആർ കോഡ് ബവ്റിജസ് ഷോപ്പിൽ സ്കാൻ ചെയ്തശേൽമാണ് മദ്യ വിതരണം. പണവും അവിടെ അടയ്ക്കണം.