സർക്കുലറിൽ നിന്ന്- കന്യാസ്ത്രീമഠങ്ങളിലേക്ക് കടന്നു ചെല്ലുന്ന പെൺകുട്ടികളെ അടിമകളാക്കി പണിയെടുപ്പിക്കുക, അവരെ പീഡനത്തിനും ചൂഷണത്തിനും ഇരയാക്കുക എന്നതാണ് മഠങ്ങളിൽ നടക്കുന്നത് എന്ന തെറ്റായ ആശയമാണ് ഈ നാടകത്തിന്റെ ഇതി വൃത്തം. സംസ്ഥാന സർക്കാർ തലത്തിൽ തൃശൂരിൽ നടന്ന നാടകോത്സവത്തിൽ ഈ വിവാദനാടകം അവതരിപ്പിക്കുകയും സംസ്ഥാനത്തെ സാംസ്കാരിക മന്ത്രിതന്നെ നാടകാവതരണത്തേയും അതിലെ അഭിനേതാക്കളെയും അഭിനന്ദിക്കുകയും ചെയ്തത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല.
Also Read- തിരുവനന്തപുരത്ത് യുവാവ് ജീവനൊടുക്കിയ നിലയില്‍; സുഹൃത്ത് വാഹനമിടിച്ചു മരിച്ചതിൽ മനംനൊന്തെന്ന് സൂചന
advertisement
ഗുരുവായൂർ നഗരസഭയുടെ സർഗോത്സവത്തിലും ഈ നാടകം വീണ്ടും അവതരിപ്പിക്കപ്പെട്ടു. പൊതുഖജനാവിൽ നിന്ന് ഫണ്ട് ചെലവാക്കി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ വിശ്വാസത്തേയും വിശിഷ്യാ സന്യസ്തരേയും വികലമായി ചിത്രീകരിക്കുന്നത് എതിർക്കപ്പെടേണ്ടതാണ്. ഒരു മതത്തിന്റെ വിശ്വാസത്തെയും ആചാരമൂല്യങ്ങളെയും താറടിച്ചു കാണിക്കുകയും ആ സമൂഹം ചെയ്യുന്ന നന്മകളെ സമൂഹത്തിൽ ഇകഴ്ത്തി കാണിക്കുന്നതിനുള്ള ബോധപൂർവ്വമുള്ള ശ്രമങ്ങൾ അപലപനീയമാണ്.
ഈ അധിക്ഷേപ നാടകാവതരണത്തിന് എതിരെയും അതിന് ഒത്താശ ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെയും അധികൃതരുടെയും നിലപാടുകൾക്കെതിരെ പ്രതിഷേധം ഉയർത്തേണ്ടത് ഇപ്പോഴത്തെ ആവശ്യമാണ്. ഞായറാഴ്ച എല്ലാ ഇടവകകളിലും രാവിലെ കുർബാനക്ക് ശേഷം എല്ലാ വിശ്വാസികളെയും, പ്രത്യേകിച്ച് സമർപ്പിതരെയും ഭക്തസംഘടന അംഗങ്ങളെയും പങ്കെടുപ്പിച്ച് ഇടവക വികാരിമാരുടെ നേതൃത്വത്തിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കണം.
നാടകം വിശ്വാസികളുടെ മനസ്സിൽ ഉളവാക്കിയ മനോവേദനയും അമർഷവും പ്രകടിപ്പിക്കുവാൻ തിങ്കളാഴ്ച രാവിലെ 9.30 ന് തൃശൂർ പടിഞ്ഞാറേകോട്ടയിൽ നിന്ന് കളക്ടറേറ്റിലേക്ക് പ്രതിഷേധറാലി നടത്തും. പ്രതിഷേധറാലിയിലും തുടർന്നുള്ള ധർണ്ണയിലും പരമാമാവധി ആളുകളെ പങ്കെടുപ്പിക്കണമെന്ന അഭ്യർത്ഥനയോടെ അതിരൂപതാ വികാരി ജനറാൾ മോൺ.ജോസ് വല്ലൂരാനാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്