TRENDING:

Assembly Election 2021 | സംസ്ഥാനത്ത് മികച്ച പോളിങ്; നെഞ്ചിടിപ്പോടെ മുന്നണികൾ

Last Updated:

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി രാവിലെ ഏഴു മണിക്കു തുടങ്ങിയ വോട്ടെടുപ്പ് പകുതി സമയം പിന്നിടുമ്പോൾ പോളിങ് അമ്പത് ശതമാനം കടന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തീഷ്ണമായ വേനൽ ചൂടും കോവിഡ് വ്യാപന ഭീഷണിയും കണക്കിലെടുക്കാതെ ജനങ്ങൾ കൂട്ടത്തോടെ പോളിങ് ബൂത്തിലേക്ക്. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി രാവിലെ ഏഴു മണിക്കു തുടങ്ങിയ വോട്ടെടുപ്പ് പകുതി സമയം പിന്നിടുമ്പോൾ പോളിങ് അമ്പത് ശതമാനം കടന്നു. ഇത്രയും മികച്ച പോളിങ് ഏതെങ്കിലും തരത്തിലുള്ള തരംഗത്തിന്‍റെ ഭാഗമാണോയെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ മൂന്നു മുന്നണികളും. ഉച്ചവരെയുള്ള മികച്ച പോളിങ് ആർക്ക് ഗുണകരമാകുമെന്ന കണക്കുകൂട്ടൽ രാഷ്ട്രീയ പാർട്ടികൾ ഇതിനോടകം തുടങ്ങി കഴിഞ്ഞു.
advertisement

സംസ്ഥാനത്ത് മൂന്നു മണിവരെയുള്ള കണക്കു പ്രകാരം സംസ്ഥാനത്ത് 55.1 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോളിങ് സമയം അവസാനിക്കാൻ നാലു മണിക്കൂർ മാത്രം ബാക്കി നിൽക്കെ, ഏറ്റവുമധികം പോളിങ് രേഖപ്പെടുത്തിയത് തൃശൂരിലാണ്. മൂന്നു മണി വരെ 57.2 ശതമാനം പോളിങ്ങാണ് തൃശൂരിൽ നടന്നത്. ഏറ്റവും കുറവ് പോളിങ് വയനാട്ടിലാണ്. 51.1 ശതമാനം പോളിങ്ങാണ് വയനാട്ടിൽ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ മണ്ഡലം വേങ്ങരയാണെന്നതാണ് മറ്റൊരു സവിശേഷത. മൂന്നു മണി വരെ 47.32 ശതമാനം പോളിങ്ങാണ് വേങ്ങരയിൽ നടന്നത്.

advertisement

കേരളത്തില്‍ നൂറ്റിനാല്‍പ്പത് നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടര്‍മാരാണ് ഇത്തവണ ജനവിധി എഴുതാനായി പോളിങ് ബൂത്തിലേക്ക് എത്തുന്നത്. ഇവര്‍ക്കായി 40,771 പോളിംഗ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെ മാത്രമാണ് അനുവദിക്കുന്നുള്ളു. 957 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാന നിയമസഭയിലേക്കുള്ള മത്സര രംഗത്തുള്ളത്.

ജില്ലാടിസ്ഥാനത്തില്‍ പോളിംഗ് ഉച്ചയ്ക്കു ശേഷം മൂന്നു മണി വരെ

തിരുവനന്തപുരം 52.1

കൊല്ലം 53.5

പത്തനംതിട്ട 53.1

ആലപ്പുഴ 54.5

കോട്ടയം 54.1

advertisement

ഇടുക്കി 51.5

എറണാകുളം 52.5

തൃശൂര്‍ 57.2

പാലക്കാട് 56.6

മലപ്പുറം 52.2

കോഴിക്കോട് 56.4

വയനാട് 51.1

കണ്ണൂര്‍ 54.2

കാസര്‍കോട് 54.1

രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറില്‍ കൊവിഡ് രോഗികള്‍ക്കും പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരം ഒരുക്കിയിട്ടുണ്ട്. ത്രികോണമത്സരത്തിന് സമാനമായ കനത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ കനത്ത പോളിംഗാണുള്ളത്.

അതിനിടെ കല്‍പ്പറ്റയില്‍ കൈപ്പത്തി ചിഹ്നത്തില്‍ കുത്തുന്ന വോട്ടുകൾ താമര ചിഹ്നത്തിന് പോകുന്നതായി പരാതി ഉയർന്നു. കല്‍പ്പറ്റ മണ്ഡലത്തിലെ കണിയാമ്പറ്റ പഞ്ചായത്തിലെ അന്‍സാരിയ പബ്ലിക് സ്‌കൂളിലെ 54ാം നമ്പര്‍ ബൂത്തിലാണ് സംഭവം. പരാതിക്കാരായ മൂന്നു പേര്‍ കൈപ്പത്തി ചിഹ്നത്തിന് വോട്ടു ചെയ്തു. എന്നാല്‍ രണ്ടു പേരുടെ വോട്ട് താമരയ്ക്കും ഒരാളുടേത് ആന ചിഹ്നത്തിലുമാണ് കാണിച്ചതെന്നാണ് പരാതി. സംഭവത്തില്‍ യുഡിഎഫ് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കി. ഇതോടെ വോട്ടെടുപ്പ് താത്കാലികമായി നിര്‍ത്തിവെച്ചു. പരിശോധനകൾക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് വോട്ടിങ് പുനരാരംഭിച്ചു.

advertisement

തിരുവനന്തപുരം കാട്ടായിക്കോണത്ത് സിപിഎം- ബിജെപി സംഘർഷം. നാല് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ബിജുകുമാർ, ജ്യോതി, അനാമിക, അശ്വതി വിജയൻ എന്നിവർക്കാണ് പരിക്കേറ്റത്. ബിജെപിയുടെ ബൂത്ത് ഓഫീസും തകർത്തു. വിവരമറിഞ്ഞ് ശോഭാ സുരേന്ദ്രൻ അടക്കമുള്ളവർ സ്ഥലത്തെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. പൊലീസ് കൃത്യമായി ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് സ്ഥാനാർഥിയായ ശോഭാ സുരേന്ദ്രൻ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.

Also Read- Assembly Election 2021| കൈപ്പത്തിക്ക് കുത്തിയാല്‍ വോട്ട് താമരക്കെന്ന് പരാതി; വോട്ടെടുപ്പ് നിര്‍ത്തിവച്ചു 

advertisement

ബിജെപി പ്രവര്‍ത്തകന്റെ തലയ്ക്കാണ് പരിക്ക്. ബൂത്ത് ഓഫിസില്‍ ബിജെപിക്കു വേണ്ടി സ്ലിപ്പ് എഴുതുന്നവരെയാണ് സിപിഎമ്മുകാര്‍ ആക്രമിച്ചതെന്ന് ബിജെപി പ്രവർത്തകർ പറയുന്നു. ബൂത്തും തല്ലിതകര്‍ത്തു. ബൂത്ത് ഓഫീസിൽ സ്ലിപ്പ് എഴുതാൻ ഇരുന്ന പെൺകുട്ടി അടക്കം നാലുപേർക്ക് പരിക്കേറ്റു. രാവിലെ 11 മണിയോടെയാണ് സംഭവം. ബിജു കുമാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നും അനാമികയുടെ കൈ കത്തികൊണ്ട് കുത്തി കീറിയെന്നും ജ്യോതിയെ കസേര കൊണ്ട് മാരകമായി മർദ്ദിച്ചുവെന്നുമാണ് ബിജെപി ആരോപിക്കുന്നത്.

Also Read- Assembly Election 2021 | 'ശബരിമലയെയും അയ്യപ്പനെയും കുറിച്ച് മുഖ്യമന്ത്രി ഓര്‍ക്കേണ്ടത് വോട്ടിങ് ദിനത്തിലല്ല'; ശശി തരൂർ എം.പി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബൂത്ത് ഓഫീസിൽ പ്രവർത്തകർ ഇരിക്കെ സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. കഴിഞ്ഞ നാല് ദിവസമായി പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ബോർഡുകൾ വ്യാപകമായി നശിപ്പിക്കുകയും പ്രവർത്തകരെ ആക്രമിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതിനെതിരെ നിരവധി തവണ പോലീസിന് പരാതി നൽകിയെങ്കിലും നടപടികൾ ഉണ്ടായിരുന്നില്ലെന്നും ശോഭാ സുരേന്ദ്രൻ പറയുന്നു. ഇന്നലെ രാത്രിയും ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് അക്രമം ആരംഭിച്ചപ്പോൾ തന്നെ സമീപത്തുള്ള പൊലീസിനെ അറിയിച്ചെങ്കിലും നടപടിയെടുക്കാൻ തയാറായില്ലെന്നും ഇവർ ആരോപിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Assembly Election 2021 | സംസ്ഥാനത്ത് മികച്ച പോളിങ്; നെഞ്ചിടിപ്പോടെ മുന്നണികൾ
Open in App
Home
Video
Impact Shorts
Web Stories