TRENDING:

'പണിയെടുക്കാതെ ഖജനാവുമുടിക്കുന്നവർ പണിയെടുത്തു ജീവിക്കുന്നവനോടു ചോദിക്കുന്നു നിനക്കൊന്നും വേറെ പണിയില്ലേടെ'; കെ.സുരേന്ദ്രന്‍

Last Updated:

‘നിനക്കൊക്കെ തെണ്ടാൻ പോയ്ക്കൂടേ?’ എന്നായിരുന്നു മാധ്യമപ്രവർത്തകരെ എംസി ദത്തന്‍ അധിക്ഷേപിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യാതൊരു പ്രകോപനവുമില്ലാതെയാണ് എം.സി ദത്തന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്.‘നിനക്കൊക്കെ തെണ്ടാൻ പോയ്ക്കൂടേ?’ എന്നായിരുന്നു മാധ്യമപ്രവർത്തകരോടുള്ള അദ്ദേഹത്തിന്റെ ഉപദേശം. ഇതിനെതിരെയാണ് കെ,സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചത്.
advertisement

‘നിനക്കൊക്കെ തെണ്ടാൻ പോയ്ക്കൂടേ?’ മാധ്യമപ്രവർത്തകരോട് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ്റെ ഉപദേശം

‘പണിയുണ്ടായിരുന്ന കാലത്തൊരുപണിയുമെടുക്കാതെ കൊടിയുമെടുത്തുനടന്നവരെയൊക്കെ ഉപദേഷ്ടാക്കളാക്കിവെച്ച് അതിന്റെ പേരിൽ വീണ്ടും പണിയൊന്നുമെടുക്കാതെ ഖജനാവുതിന്നുമുടിക്കുന്നവർ പണിയെടുത്തു ജീവിക്കുന്നവനോടു ചോദിക്കുന്നു നിനക്കൊന്നും വേറെ പണിയില്ലേടന്ന്. സെക്രട്ടറിയേറ്റുനടയിൽ കണ്ടത് കേരളം തിന്നുതീർക്കാൻ ദത്തെടുത്തവരുടെ ദുർന്നടപ്പ്’ -കെ.സുരേന്ദ്രന്‍ കുറിച്ചു.

എം.സി. ദത്തനെ അറിയാമോ? മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവിനെ ?

advertisement

യുഡിഎഫ് സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ സ്ഥലത്തെത്തിയ എം സി ദത്തനെ പൊലീസ് തടഞ്ഞിരുന്നു. ഈ സമയം അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർ അദ്ദേഹം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവാണെന്ന് അറിയിച്ചപ്പോഴാണ് ദത്തനെ അകത്തേക്ക് കടത്തിവിടാൻ പൊലീസ് തയാറായത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിനുശേഷമായിരുന്നു മൈക്കുമായി നിന്ന മാധ്യമപ്രവര്‍ത്തകരോട് ശാസ്ത്ര ഉപദേഷ്ടാവിന്റെ തരംതാണ പ്രയോഗം.വേറെ പണിയില്ലേ എന്നും തെണ്ടാൻ പൊയ്ക്കൂടേ എന്നുമായിരുന്നു ലൈവ് സംപ്രേഷണത്തിനിടെ എം സി ദത്തന്റെ ചോദ്യം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പണിയെടുക്കാതെ ഖജനാവുമുടിക്കുന്നവർ പണിയെടുത്തു ജീവിക്കുന്നവനോടു ചോദിക്കുന്നു നിനക്കൊന്നും വേറെ പണിയില്ലേടെ'; കെ.സുരേന്ദ്രന്‍
Open in App
Home
Video
Impact Shorts
Web Stories