മാഫിയ സർക്കാരാണ് കേരളത്തിലേത്. സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധവുമായി ബിജെപി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനവികാരം മനസിലാക്കി നികുതി വർധനവ് പിൻവലിക്കണം. ഇല്ലെങ്കിൽ കേരളം സ്തംഭിപ്പിക്കുന്ന സമരങ്ങൾ ഉണ്ടാവും. മുഖ്യമന്ത്രി ദന്തഗോപുരത്തിൽ നിന്നിറങ്ങണം. സർക്കാർ പിന്നോട്ട് പോയില്ലെങ്കിൽ ഹർത്താൽ ഉൾപ്പെടെയുള്ള സമരങ്ങളെ കുറിച്ച് ആലോചിക്കും.
Also Read- ‘ഇന്ധന സെസ്സിന്റെ പേരിൽ മാധ്യമങ്ങൾ സർക്കാരിനെതിരെ രാഷ്ട്രീയ ഗൂഡാലോചന നടത്തുന്നു’; എം വി ഗോവിന്ദൻ
advertisement
ഒരുപാട് തുക കേന്ദ്രം സംസ്ഥാനത്തിന് നൽകുന്നുണ്ട്. ശബരി പാതയ്ക്കായി മാത്രം 100 കോടി നൽകി. എന്നാൽ സംസ്ഥാനം ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാന യുവജന അധ്യക്ഷൻ ചിന്താ ജെറോമിനെതിരെയും സുരേന്ദ്രൻ ആരോപണങ്ങൾ ഉന്നയിച്ചു. ചിന്തയെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്നും എന്തു ജോലിയാണ് അവർ ചെയ്യുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. വന്‍ തുക കൊടുത്ത് റിസോര്‍ട്ടില്‍ താമസിക്കുന്നു. യാതൊരു ലജ്ജയും ഇല്ലാതെ കള്ളം പറയുന്നു. നാട്ടിലെ പാവപ്പെട്ട ജനങ്ങളെ എങ്കിലും ചിന്ത ജെറോം ബഹുമാനിക്കണം- സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
Also Read- കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വീടിന്‍റെ ജനൽച്ചില്ലുകള്‍ തകര്‍ത്ത നിലയില്‍; കാർ പോർച്ചിൽ ചോരപ്പാടുകൾ
വി മുരളീധരന്റെ വീടിന് നേരെ ആക്രമണം – കുറ്റക്കരെ എത്രയും വേഗം കണ്ടെത്തണം. കേന്ദ്രമന്ത്രിക്ക് പോലും കേരളത്തിൽ ഇതാണ് അവസ്ഥയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.