ഇന്ത്യൻ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി വി ഡി സതീശന് എന്ത് ബന്ധമാണ് ഉള്ളതെന്ന് വെളിപ്പെടുത്തണം. വർഗീയ കൂട്ടുകെട്ടുകൾ മറച്ചുപിടിക്കുകയാണ് സതീശൻ. തിരഞ്ഞെടുപ്പ് വിജയത്തിനായി വർഗീയ വോട്ടുകൾ ഏകീകരിക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് നടത്തുന്നത്. സതീശന്റെ ഈ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയും.
പോപ്പുലർ ഫ്രണ്ടുമായി സഖ്യമുണ്ടാക്കുന്ന പിണറായി വിജയന്റെ എൽഡിഎഫ് മതേതരവാദികളാണെങ്കിൽ ഞാനും മതേതരവാദിയാണ്. പിണറായി വിജയനാണ് എൽഡിഎഫിനും പോപ്പുലർ ഫ്രണ്ടിനും കേരളത്തിൽ പ്രവർത്തിക്കാൻ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തതെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
advertisement
വിദ്വേഷ പരാമർശം നടത്തിയതിന് ബി ഗോപാലകൃഷ്ണനെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് കേസ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ കേൽക്കറുടെ നിർദേശപ്രകാരമായിരുന്നു നടപടി. ഗുരുവായൂരിലെ ഹൈന്ദവ വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഒരു ഹിന്ദു എംഎൽഎ തന്നെ വരണമെന്നായിരുന്നു വിവാദ പരാമർശം.
